പിണറായിയുടെ മസ്തകം തകർത്ത് ഗവർണറുടെ നീക്കം.... ബില്ലുകൾ കീറിയെറിയും? വീണ്ടും ആഞ്ഞടിച്ച് ആരിഫ് ഖാൻ!

ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഈ ബില്ലുകൾ ഗവർണറുടെ അനുമതിക്കായി സർക്കാർ അയച്ചിരിക്കുകയാണ്. ഈ മാസം 18ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനിയുള്ള ആകാംക്ഷ. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവർണറുടെ തീരുമാനം നീളുമെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും വേണ്ട.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുന്നത്. താൻ റബർ സ്റ്റാംപ് അല്ലെന്നും നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ചു മാത്രമേ ബില്ലുകളിൽ ഒപ്പിടുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കൂ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ വ്യക്തമാക്കി.
ഇതാേടെ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ലോകായുക്താ ബിൽ ഉൾപ്പടെയുള്ളവയിൽ ഒപ്പിടില്ലെന്നും സർക്കാരുമായി ഒരു തുറന്ന പോരിനാണ് ഗവർണറുടെ നീക്കമെന്നും ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. പന്ത് ഇനി രാജ്ഭവൻറെ കോർട്ടിൽ എന്നതിന് ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതില്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ തർക്കങ്ങളിൽ നിന്നും വ്യത്യസ്തമായി ഗവർണർ അയയുന്നതിൻ്റെയും സർക്കാർ അനുനയത്തിൻ്റെയും സൂചനകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണറുടെ വാക്കുകൾക്ക് കടുപ്പമേറുകയാണ്.
'ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ അത് നിയമമാകണമെങ്കിൽ താൻ തന്നെ ഒപ്പിടണം, സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല.രാഷ്ട്രീയമായി സർവകലാശാലകളെ കയ്യടക്കാൻ അനുവദിക്കില്ല. നിയമം തകർക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ കൂട്ടുനിൽക്കാനാവില്ല.
സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ ഒരിക്കലും താൻ അനുവദിക്കില്ല' എന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യത ഇല്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യം ഇതോടൊപ്പം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ കൈയടക്കല്‍ അനുവദിക്കില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നത്.
കുറ്റാരോപണം നേരിടുന്നവർക്ക് ജഡ്ജിയാവാൻ പറ്റില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമം ബാധകമല്ലാതാവില്ല. ഒരു ബില്ലും രാജ്ഭവനിൽ എത്തിയിട്ടില്ല. ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രം. നിയമ വിരുദ്ധ നടപടികൾ നിയമ വിധേയമാക്കാനാണ് ചില ബില്ലുകൾ.
നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് നിലപാട് കടുപ്പിച്ച് ഗവർണർ എത്തിയിരിക്കുന്നത്.
നിയമസഭ പാസ്സാക്കിയ വിവാദബില്ലുകൾ നിയമവകുപ്പ് കൂടുതൽ പരിശോധന കൂടി നടത്തിയാണ് ഗവർണർക്ക് കഴിഞ്ഞ ദിവസം അയച്ചത്. 14ാം വകുപ്പ് ഭേദഗതി ചെയ്ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ഗവർണർ എടുക്കുന്ന തീരുമാനമാണ് നിർണായകം. സർക്കാർ-ഗവർണർ പോര് അനുനയമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ബില്ലുകൾ രാജ്ഭവനിലെത്തിയത്.
തരം കിട്ടുന്ന സമയത്തെല്ലാം സർക്കാറിനെ പരസ്യമായി തന്നെ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ച് വരുന്നു. ഒന്നുകിൽ ബില്ലിൽ ഒപ്പിടാം, അല്ലെങ്കിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഗവർണ്ണർ തീരുമാനമെടുക്കൂ.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയിൽ വിധി പറയാനിരിക്കെ സർക്കാർ പിടിവാശി വിട്ട് അനുനയത്തിലേക്ക് നീങ്ങാനും സാധ്യതയേറെയുണ്ട്. ഇത്രയധികം വിവാദം സൃഷ്ടിച്ച ശേഷം ബില്ലിൽ ഒപ്പിട്ടാൽ ബിജെപി-സിപിഎം ഒത്തുകളി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കും എന്നതുറപ്പാണ്.
2021ൽ നിയമസഭ പാസ്സാക്കിയ സർവ്വകലാശാല അപലേറ്റ് ട്രിബ്യൂണൽ ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. സഹകരണ സംഘ നിയന്ത്രണ ബില്ലും രാജ്ഭവനിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. നിയമസഭ പാസ്സാക്കിയ ബില്ലിൽ ഇത്ര സമയത്തിനുള്ളിൽ ഗവർണർ ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നുമില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തുറന്ന പോരിനാണ് ഗവർണറുടെ നീക്കമെന്നതും ഇതിനോടകം വ്യക്തമാണ്.
https://www.facebook.com/Malayalivartha


























