കൊല്ലത്തെ വലിയ ജനപങ്കാളിത്തത്തിന് ശേഷം ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴയില്‍, കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി, മടങ്ങിയത് അമൃതാനന്ദമയിയുമായി 45 മിനിറ്റോളം ചെലവഴിച്ച ശേഷം...!

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലാണ് തുടക്കമായത്.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുകയാണ്. പദയാത്ര 4 ദിവസമാണ് ജില്ലയിൽ ഉണ്ടാകുക. വഴിയോരങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളുമായി രാഹുൽ ഗാന്ധിയെയും സംഘത്തെയും സ്വീകരിക്കാൻ ജില്ല തയാറായിക്കഴിഞ്ഞു.
രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴയില്‍ പ്രവേശിക്കുക. 17ന് കൃഷ്ണപുരത്തുനിന്ന് തുടങ്ങി 20ന് അരൂരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിൽ 9 സ്ഥലങ്ങളിൽ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും. യോഗങ്ങളിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളിൽ മാത്രം രാഹുൽ ഗാന്ധി ലഘുപ്രസംഗം നടത്തും. രാഹുൽ എത്തുന്നതിനു 2 മണിക്കൂർ മുൻപ് കലാപരിപാടികൾ തുടങ്ങും.
മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍ കശുവണ്ടി തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും കരിമണല്‍ ഖനന തൊഴിലാളികളോടും രാഹുല്‍ഗാന്ധി സംവദിച്ചു. വലിയ ജനപങ്കാളിത്തമാണ് കൊല്ലം ജില്ലയിലെ യാത്രയില്‍ ഉണ്ടായത്. ഇന്നലെ കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി.
https://www.facebook.com/Malayalivartha



























