വാക്ക് പാലിച്ച് ജനനായകൻ; തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടു; രഞ്ജിതയ്ക്ക് വീട് നൽകി സുരേഷ് ഗോപി

പതിവുപോലെ വാക്ക് പാലിച്ച് ജനനായകൻ സുരേഷ് ഗോപി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി നിർമിച്ച വീട് നടൻ സുരേഷ് ഗോപി കൈമാറി. അന്ന് ചെറുതാഴം പഞ്ചായത്തിലെ 10–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിലായിരുന്നു രഞ്ജിതയെ വാടകവീട്ടിൽ നിന്ന് പുറത്താക്കാൻ ഇടയാക്കിയത്.
അതേസമയം സംഭവം ചർച്ചയായതോടെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, എംപിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വീട് നിർമിച്ചു നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് ‘താൻ വാഗ്ദാനം ചെയ്തത് നിറവേറ്റിയെന്നും, ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം.
ഇപ്പോൾ വീരഞ്ചിറയിലാണ് വീട് വെച്ചിരിക്കുന്നത്. വീട്ടിലേക്ക് ബിജെപി നേതാക്കളും നാട്ടുകാരും ചേർന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു. മാത്രമല്ല പ്രധാനമന്ത്രിയുടെ അമ്മയുടെ പേരാണ് വീടിന് നൽകിയത്. ഹീര ഭവൻ. ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, കെ.തമ്പാൻ,സി.നാരായണൻ, ബിജു എളകുഴി, പ്രഭാകരൻ കടന്നപ്പളളി, കെ.പി.അരുൺ, മധു മാട്ടൂൽ എന്നിവർ ഒപ്പുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























