മുഖ്യന്റെ ഫ്യൂസൂരി ഇ. ശ്രീധരൻ... പിണറായിയുടെ നെഞ്ചത്ത് തന്നെ കൊണ്ടു... പിണറായിക്കെതിരെ ശ്രീധരന്റെ കടുംവെട്ട്!

ഞായറാഴ്ചയാണ് പിണറായി വിജയന്‍-ബസവരാജ ബൊമ്മെ കൂടിക്കാഴ്ച നടന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നിര്‍ദേശം കേരളം മുന്നോട്ടുവെച്ചെങ്കിലും ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്നതിനാല്‍ സഹകരിക്കില്ല എന്നായിരുന്നു കര്‍ണാടകത്തിന്റെ നിലപാട്.
ഈ മാസമാദ്യം ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂര്‍ - നഞ്ചന്‍കോട് പദ്ധതിക്ക് പകരം കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍ പദ്ധതിക്ക് ധാരണയായെന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയില്ല. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
എന്നാൽ ഈ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മെട്രോമാൻ ഇ. ശ്രീധരന്‍ രംഗത്ത് വന്നിരിക്കുകയാണ്. മൈസൂര്‍ പാതയുടെ പേരില്‍ നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതി സംസ്ഥാനം അട്ടിമറിച്ചെന്ന് കടുത്ത ആരോപണവുമായി ഇ. ശ്രീധരന്‍. ഇടതുസര്‍ക്കാര്‍ പാത അട്ടിമറിച്ച ശേഷം വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ പദ്ധതിയില്‍ കേരളത്തിന് താത്പര്യമില്ല എന്നാണ് ശ്രീധരൻ പറയുന്നത്. പദ്ധതി മുന്നോട്ടു പോകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാര്‍ 2015ല്‍ അനുമതി നല്‍കിയ നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതിയെപ്പറ്റി വന്യജീവി സങ്കേതത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചുവെന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാതെയും പഠിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചര്‍ച്ചയ്ക്കു പോയതെന്ന് ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു
സില്‍വര്‍ ലൈന്‍ പാത കര്‍ണാടകയിലേക്ക് നീട്ടുന്നതുള്‍പ്പെടെ ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം ചര്‍ച്ചയില്‍ വന്നിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം. തലശ്ശേരി മൈസൂര്‍ നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























