Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ശിവൻകുട്ടിയോട് രാജി ചോദിച്ച് പിണറായി വിജയൻ? സർക്കാരിന് മൂക്കുകയറിട്ട് കോടതി... തെറിക്കാനിരിക്കുന്നത് രണ്ട് മന്ത്രി കസേരകൾ

21 SEPTEMBER 2022 11:56 PM IST
മലയാളി വാര്‍ത്ത

More Stories...

ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....

നിയമസഭ കയ്യാങ്കളിക്കേസിൽ കോടതി തീരുമാനം എന്തായാലും അനുസരിക്കും എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതോടെ കാര്യങ്ങൾക്ക് ഏകദേശം ഒരു തീരുമാനമായിട്ടുണ്ട്. കോടതി നടപടികൾ ആരംഭിച്ചാൽ മന്ത്രിക്കും ഒപ്പമുള്ള മറ്റ് പ്രതികൾക്കും നിയമപരമായി ശിക്ഷ ലഭിക്കാനുള്ള എല്ലാം സാഹചര്യവും നിലവിലുണ്ട്.

അങ്ങനെ വന്നാൽ രണ്ടാം പിണറായി സർക്കാരിൽ നിന്ന് സജി ചെറിയാനു പിന്നാലെ അടുത്തതായി വീഴുന്ന വിക്കറ്റ് മന്ത്രി ശിവൻകുട്ടിയെന്ന് ന്യായമായി സംശയിക്കാം. അതോ വെറും പരാജയമെന്ന് സഖ്യകക്ഷികൾക്കിടയിൽ പോലും പേരു കേൾപ്പിച്ച മന്ത്രി വീണ ജോർജിനെ പുറത്താക്കുമോ എന്നതിലും സംശയമുണ്ട്.

നിയമസഭ മുൻപ് അടിച്ചുതകർത്ത കേസിൽ വിചാരണാക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ ശിവൻകുട്ടിയുടെ ഭാവികാര്യം ഏറെക്കുറെ തീർച്ചയായിരിക്കുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ആസന്നഭാവിയിൽ രാജിയല്ലാതെ മറ്റ് വഴികളൊന്നുമില്ല.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിദ്യാഭ്യാസമന്ത്രിയോട് രാജി ചോദിച്ച് വാങ്ങിയേക്കും എന്നും സൂചനയുണ്ട്. നിയമസഭയിലെ മേശ കസേരകളും മൈക്കും മറ്റ് ഉപകരണങ്ങളും അടിച്ചു തകർത്ത സംഭവത്തിൽ ശിവൻകുട്ടി ഉൾപ്പെടെ പ്രതികളെ കോടതി ശിക്ഷിക്കുമെന്ന് തീർച്ചയായിരിക്കെ കോടതി നടപടികൾ തുടങ്ങുന്നതിനു മുൻപു തന്നെ ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് സിപിഎം പിൻവലിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഈ മാസം പതിനാലിന് വിചാരണാകോടതിയിൽ ഹാജരാകണമെന്നാണ് തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതി ഉത്തരവായിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസാ മന്ദിരം അടിച്ചുതകർത്ത കേസിൽ അടിസ്ഥാനരഹിതമായ സാങ്കേതികവാദങ്ങൾ ഇനി ഉന്നയിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ശിവൻകുട്ടിക്കു പുറമേ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കം നിരവധി പേരാണ് കേസിലെ പ്രതികൾ. കോടതി ഈ കേസിൽ ശിക്ഷിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന നിലവിലെ എംഎൽഎമാരായ മഹാൻമാർക്കെല്ലാം നിയമസഭാംഗത്വം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.

2015 മാർച്ച്‌ 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി എൽഡിഎഫ് എംഎൽഎമാർ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്ബ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു.

ബാർ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷ അംഗങ്ങൾ കയ്യാങ്കളിക്കു മുതിർന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്നത്തെ കൈയേറ്റത്തിനും നശീകരണത്തിലും മുൻനിരയിലുണ്ടായിരുന്നത് ശിവൻകുട്ടിയാണ്.

ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയാറല്ല. നിലവിൽ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരേ, മുൻപ് നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കിൽ അത് പലതരം വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.

ഈ നിലയിൽ അടുത്തുവരുന്ന മന്ത്രിസഭാ പുനസംഘടനയിൽ ശിവൻകുട്ടിയെ ഒഴിവാക്കാനും പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അവരോധിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്.

കേസ് പിൻവലിക്കണമെന്ന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമർശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സർക്കാരിൻറെ ആവശ്യം തള്ളിയത്. ഇതിൻറെ അപ്പീൽ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താൻ നിർദേശിച്ചു. ഇതിന് പിന്നാലെ പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹർജികളിൽ ആരോപിച്ചു. എന്നാൽ മാതൃകയാകേണ്ട ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടാനുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎമ്മിൻറെ ഉത്തരവ്.

അതേസമയം നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഇപ്പോഴും പറഞ്ഞുനടക്കുന്നത്. തങ്ങൾ അതിക്രമം കാട്ടിയിട്ടില്ലെന്നും വാച്ച് ആന്റ് വാർഡുകാരും പൊലീസുകാരുമാണ് അതിക്രമം കാട്ടിയതെന്നും ഇവർ പറഞ്ഞുനടക്കുന്നു. പോലീസും മറ്റും സംഘർഷം ഉണ്ടാക്കിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ശിവൻകുട്ടി അടക്കമുള്ളവരുടെ വാദം.

മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ മാത്രമല്ല സ്പീക്കറുടെ ഡയസ്സിൽ കയറിയതെന്നും തോമസ് ഐസക്ക്, സുനിൽകുമാർ, ശ്രീരാമകൃഷ്ണൻ,കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞമ്മദ് മാസ്റ്റർ ഉൾപ്പെടെ ഇരുപതു പേർ സ്പീക്കറുടെ ഡയസ്സിൽ കയറിയെന്നാണ് ശിവൻകുട്ടിയുടെ വിചിത്രമായ വാദം.

ഇലക്ട്രോണിക് പാനൽ നശിപ്പിച്ചു എന്നാണ് വി ശിവൻകുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് തനിക്കെതിരെ കേസ് ചാർജ് ചെയ്യാൻ പാടില്ലെന്നാണ് ശിവൻകുട്ടിയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (4 minutes ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (16 minutes ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (54 minutes ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (1 hour ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (1 hour ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (1 hour ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (2 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (2 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (3 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (3 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (3 hours ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (3 hours ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (3 hours ago)

Malayali Vartha Recommends