ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു; കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു; സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം; പി. എഫ്. ഐ യുടെ പിന്തുണ സിപിഎമ്മിന് കിട്ടുന്നു; ഇരുവരും പരസ്പരം സഹായിക്കുന്നുണ്ട്; തീവ്രവാദ ശക്തികളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്; ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രമന്ത്രി വിമർശിച്ചിരിക്കുന്നത്. ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു. കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി വിമർശിക്കുകയുണ്ടായി.
പി. എഫ്. ഐ യുടെ പിന്തുണ സിപിഎമ്മിന് കിട്ടുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. .ഇരുവരും പരസ്പരം സഹായിക്കുന്നുണ്ട് .ഒരു സിപിഎം എം. പി, എൻ.ഐ. എ നടപടികളെ എതിർക്കുകയുണ്ടായി തീവ്രവാദ ശക്തികളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറുന്നുവന്നു അദ്ദേഹം വിമർശിച്ചു. വൻ തുക അവർക്ക് വരുന്നുണ്ട്. മോഡിയെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടുവെന്ന് ഇ ഡി വെളിപ്പെടുത്തിയിട്ടുണ്ട് . ഭീകരാക്രമണം മോഡി അടിച്ചമർത്തി.രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ടിന്റെ പേരെടുത്തു പറയാൻ തയാറാവുന്നില്ല എന്നതടക്കമുള്ള നിരവധി ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹമുന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് യാത്ര നൽകുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. നര്‍കോട്ടിക് ജിഹാദ് വിഷയം ഉയർത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാൻ തയാറായില്ല എന്നും അദ്ദേഹം രാഹുൽ ഗാന്ധിയെ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി. ഇത്തരത്തിൽ നിരവധി ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദകർ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ഹർത്താലിൽ പലയിടത്തും അക്രമണങ്ങൾ ഉണ്ടായിരുന്നു. ബസിന് കല്ലേറുണ്ടായി , ബസ് ജീവനക്കാർക്ക് പരുക്ക് പറ്റി ഇത്തരത്തിൽ പല സംഭവങ്ങളുമുണ്ടായി.ഈ ആക്രമണങ്ങളിൽ കേന്ദ്രം ഇടപ്പെട്ടിരുന്നു .
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കേന്ദ്രം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha
























