എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം; ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ സ്വപ്നങ്ങൾ ഒരുപാട് ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞു. കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും ഏറെ സജീവ സാന്നിധ്യമായിരുന്നു.
അതോടൊപ്പം തന്നെ മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്‍ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചിരുന്നത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.
'എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നുവെന്ന അവന്റെ ആത്മവിശ്വാസമായിരുന്നു ഏറ്റവും വലുത്...' എന്നുപറഞ്ഞ് ലോകത്തിന് മുന്നിൽ പുഞ്ചിരിച്ച പ്രഭുലാൽ ഇനി ഓര്മ മാത്രം.
https://www.facebook.com/Malayalivartha