Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

കുടുംബശ്രീ വനിതയെ പഞ്ചായത്ത് ഹാളില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു അടുത്ത സിപിഎം നേതാവും പെട്ടു; സിപിഎം നേതാക്കള്‍ക്ക് പീഡനത്തിനും ലൈസന്‍സോ

07 OCTOBER 2022 06:49 PM IST
മലയാളി വാര്‍ത്ത

സിപിഎം ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പീഡിപ്പിക്കാനുള്ള ലൈസന്‍സുകൂടി കൊടുക്കുകയാണോ എന്നൊരു സംശയം. നെടുമങ്ങാട് സ്‌റ്റേഷന്‍ മാസറ്ററും. സിഐടിയു നേതാവുമായ വേണുഗോപാലന്‍ നായരെ സഹപ്രവര്‍ത്തകയായ കണ്ടക്ടറെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുകയാണ്. നായര്‍ പോലീസിനു മുന്നില്‍ നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിലും ഒളിവിലാണെന്നാണ് പൊലീസ് റെക്കോഡ്. പിന്നെ സഹകരണ ബാങ്കില്‍ ജോലിയിള്ള ലോക്കല്‍ കമ്മിറ്റി അംഗം യുവതിയെ പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോയി ഒടുവില്‍ രണ്ടു കുട്ടികളുടെ പിതാവായ പീഡന വീരന്‍ സഖാവിനെ കൊണ്ട് പെണ്‍കുട്ടിയ്ക്ക് വിവാഹാലോചനയുമായി പോയ ടീമാണ് ഈ സിപിഎം നേതൃത്വം. അങ്ങനെ സമൂഹത്തിനു മുന്നില്‍ ചീഞ്ഞു നാറി കിടക്കുന്നതിനിടെയാണ്. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവും പീഡനത്തില്‍ കഴിവ് തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ച് പണികിട്ടിയിരിക്കുന്നത്

സിപിഐ വനിത നേതാവു കൂടിയായ കുടുംബ ശ്രീ പ്രവര്‍ത്തകയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡിപ്പിക്കാന്‍ ഇവര്‍ അങ്ങനെ പാര്‍ട്ടിയൊന്നും നോക്കാറില്ല തരം കിട്ടിയാല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കളോടും ഇവന്മാര്‍ ഞരമ്പ് രോഗം പുറത്തെടുക്കും എന്നുള്ളതാണ് ഇപ്പോള്‍ ഈ സംഭവത്തോടെ വെളിവാകുന്നത്. എന്തായാലും ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും നടന്നുവെങ്കിലും, വനിതാ നേതാവ് കട്ടയ്ക്കു തന്നെ നിലയുറപ്പിച്ചതിനാല്‍ സംഭവത്തില്‍ പൊലീസ് ഇടപെട്ടു. നിക്കക്കളി ഇല്ലാതെ വന്നതോടുകൂടി പീഡന പരാതിയില്‍ സിപിഎം നേതാവിനെതിരെ ഒടുവില്‍ പാര്‍ട്ടിയ്ക്കും നടപടി എടുക്കേണ്ടി വന്നു. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി. എന്നുള്ള്താണ് ഏറ്റവും വലിയ കോമഡി. എന്തായാലും ഇവരില്‍ നിന്നെല്ലാം ഇത്രേം പ്രതീക്ഷിച്ചാല്‍ മതി. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബിജുവാണ് ഇവിടെ പീഡന വീരന്‍. പഞ്ചായത്ത് ഹാളില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സിപി ഐ വനിതാ നേതാവിന്റെ പരാതി. വനിതാ നേതാവ് ഒട്ടും വിട്ടു വീഴ്ചയില്ലാതെ നിലകൊണ്ടതുകൊണ്ട് മാത്രമാണ് പീഡന കുറ്റം ചുമത്തി മേപ്പയ്യൂര്‍ പൊലീസ് ബിജുവിനെതിരെ കേസെടുത്തിരുന്നു.

സിപിഐ നേതാവും പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകയുമായ വനിതയാണ് ബിജുവിനെതിരെ പരാതി നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് കുടുംബശ്രീ യോഗം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. ബിജു തന്നെ പഞ്ചായത്ത് ഹാളിലേക്ക് വിളിച്ചെന്നും അവിടെ വെച്ച് തന്നെ കടന്നു പിടിച്ചെന്നുമാണ് ഇവരുടെ പരാതി. ഭയം കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ബിജുവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.

തുടക്കത്തില്‍ പരാതി വ്യാജമാണെന്ന നിലപാടിലായിരുന്നു സിപിഎം. ബിജുവിനെതിരായ നീക്കത്തിന് പിന്നില്‍ സിപിഐയും കോണ്‍ഗ്രസും ആര്‍എംപിയുമാണെന്നായിരുന്നു ബിജുവിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രാദേശികമായി പ്രതിഷേധം ശക്തമാകുകയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം നടപടി സ്വീകരിച്ചത്.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ബിജു പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്ലം ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിന് മുമ്പ് യുഡിഎഫ്, മഹിളാ മോര്‍ച്ച നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. പഞ്ചായത്തില്‍ സിപിഎംസിപിഐ ഭിന്നത നേരത്തെ തന്നെ രൂക്ഷമായിരുന്നു.

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കാണ് ലഭിച്ചത്. എന്നാല്‍ വനിതാ പ്രസിഡന്റിന് സിപിഎം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നായിരുന്നു സിപിഐയുടെ ആരോപണം. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ചെറുവണ്ണൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും അര്‍ഹമായ പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു സിപിഐ വ്യക്തമാക്കിയത്.

ഈ തര്‍ക്കം പിന്നീട് രൂക്ഷമാകുകയും സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ കലാശിക്കുകയും ചെയ്തിരുന്നു. പന്നിമുക്ക്ആവള റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഠത്തില്‍ മുക്കില്‍ സി പിഐ നടത്തിയ റോഡ് ഉപരോധത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഇതില്‍ സിപിഎംസിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഐയുടെ ചില പ്രമുഖ നേതാക്കള്‍ സി പി എമ്മില്‍ ചേര്‍ന്നതും സിപിഐയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപി ഐ പ്രവര്‍ത്തക ബിജുവിനെതിരെ പരാതി നല്‍കിയത്.

ഇതേ നിലപാടുമായി വനിത കണ്ടക്ടര്‍ നിലകൊണ്ടതുകൊണ്ടു മാത്രമാണ്. നെടുമങ്ങാട് സ്‌റ്റേഷന്‍ മാസറ്റര്‍ വേണുഗോപാലന്‍ നായര്‍ പെട്ടതും സമയത്ത് തന്നെ കേസെടുപ്പിക്കുകകയും. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തുകൊണ്ട് യുവതി കട്ടയ്ക്കു തന്നെ നിന്നു. എന്നാല്‍ വനിത കണ്ടക്ടറോടുള്ള ശൃംഗാരം കേസായെന്നറിഞ്ഞ വേണുഗോപാലന്‍ നായര്‍ കണ്ടക്ടറുടെ വീട് തേടിച്ചു പോയി. അവിടെയും അവരെ അപമാനിയ്കകാനും പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ പിടിയ്ക്കാന്‍ പോലീസ് തയ്യാറായില്ല. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് നെടുമഹങ്ങാട് പോലീസ് വേണുഗോപാന്‍ നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരാഴ്ചയായി നായര്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്കാരെ മാത്രം കണ്ടെത്താന്‍ കഴിയാത്ത കേരള പോലീസിന്റെ കഴിവിനെ അഭിനന്ദിയ്‌ക്കേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിയ്ക്കുന്നതിനുള്ള പരമാവധി സമയം പോലീസ് കൊടുക്കും. അതിനായി യൂണിയന്‍ നേതാക്കളുടെ നിരതന്നെ കാത്ത് നില്ക്കും.

എന്തായാലും കെ.എസ്.ആര്‍.ടി സിയ്ക്കാണോ ജീവനക്കാര്‍ക്കാണോ കഷ്ടകാലം പിടിച്ചിരിക്കുന്നതെന്നറിയാന്‍ കവടി നിരത്തി നേക്കേണ്ടതാണ്. എന്തു ചെയ്തായലും സംരക്ഷിയ്ക്കാന്‍ യൂണിയനുണ്ടെന്ന ഹുങ്കാരമാണ് ജീവനക്കാരെ ഭരിക്കുന്നത്. സ്വന്തം കൂട്ടത്തിലെ ഒരു വനിതയോട് അപമര്യാദയായി പെരുമാറിയ ആളെ ഒളിപ്പിച്ച് നിറുത്തി മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (2 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (3 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (3 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (5 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (6 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (6 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (6 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (7 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (7 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (7 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (7 hours ago)

Malayali Vartha Recommends