രാവിലെ പൂജ, വൈകിട്ട് തറക്കല്ലിടൽ; ഏറ്റുമാനൂർ നഗരസഭയിൽ അന്ധവിശ്വാസത്തിനു എതിരെ എല്‍.ഡി.എഫ് ധർണ

ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് മുന്‍പേ പൂജാകര്‍മങ്ങള്‍ നടത്തിയത് വിവാദത്തില്‍. പുതിയതായി നിര്‍മിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ സെപ്റ്റംബര്‍ 16-ന് വൈകീട്ട് അഞ്ചിനായിരുന്നു. വൈകീട്ട് മന്ത്രി വി.എന്‍. വാസവനാണ് തറക്കല്ലിട്ടത്
എന്നാൽ സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണ് എന്ന ചിന്ത കൊണ്ട് സമയത്തിനു മുമ്പേ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ രാവിലെ പൂജ നടത്തിയെന്നാണ് ആരോപണം. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇരുന്നഭാഗത്താണ് പുതിയകെട്ടിടം നിര്‍മിക്കുന്നത്.
ഈ വിഷയം ചില നഗരസഭാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ബഹളം വെയ്ക്കുകയുംചെയ്തു. സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണ് എന്ന ചിന്തയാണ് രാവിലെ പൂജാകര്‍മങ്ങള്‍ ചെയ്യുവാന്‍ നഗരസഭ അധികൃതരെ പ്രേരിപ്പിച്ചതെന്നും ഇത് അന്ധവിശ്വാസമാണന്നും ബുധനാഴ്ച നഗരസഭയ്ക്ക് മുന്‍പില്‍ എല്‍.ഡി.എഫ്. നടത്തിയ ധര്‍ണയില്‍ കൗണ്‍സിലര്‍മാര്‍ അരോപിച്ചു.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലോവേലി ജോർജ് കോൺഗ്രസ് പാർട്ടി അംഗമാണ്.
https://www.facebook.com/Malayalivartha



























