സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം

തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടിയതായിറിപ്പോർട്ട്. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയിരിക്കുന്നത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെയാണ് കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
അതേസമയം, കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്തേക്ക് സർവിസുമായി സലാം എയർ രംഗത്ത്. ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ പ്രമോഷനൽ കാമ്പയിനിന്‍റെ ഭാഗമായി ആണ് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളിൽ ആണ് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നത്.
കൂടാതെ 22 റിയാൽ മുതൽ യാത്ര ചെയ്തു തുടങ്ങാവുന്നതാണ്. ഇതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. 20 കിലോയുടെ ബാഗേജും അനുവദിക്കുന്നതാണ്. ഇതോടൊപ്പം ഓൺലൈൻ ബുക്കിങ് തുടങ്ങിയിട്ടുമുണ്ട്. എന്നാൽ എല്ലാ ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കും ഓഫർ ലഭ്യമാകുക. സലാം എയർ അധികൃതർ ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം മസ്കത്തിൽ നിന്നും കേരള സെക്ടറിൽ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയർ സർവിസ് ഇപ്പോൾ നടത്തുന്നത്. സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ട്. 31 റിയാലാണ് ടിക്കറ്റ് നിരക്ക് എന്നത്. ഇപ്പോൾ തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത് 26 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha



























