പോലീസിനെ കണ്ടാൽ ശോഭനാമ്മ സ്വയം ഉടുതുണി ഉരിയും: നഗ്നത പൂജയ്ക്ക് 'മുഖ്യം' പെൺകുട്ടികൾ വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും: മദ്യപിച്ച് കഴിഞ്ഞാൽ ലക്കുകെട്ട് ഉറഞ്ഞ് തുള്ളും:- ചികിത്സയ്ക്കുൾപ്പടെ സഹായി ഭർത്താവ്:- വാസന്തി മഠത്തിലെ വെറൈറ്റി പൂജ ഇങ്ങനെ...

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ ഇന്ന് രാവിലെയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വാസന്തി മഠത്തിലെ ശോഭനയാണ് അറസ്റ്റിലായത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിച്ചതിനെ തുടർന്നാണ് പോലീസ് എത്തി മന്ത്രവാദിനിയെ കസ്റ്റഡിയിലെടുത്തത്. കുട്ടികളെ ഉപയോഗിച്ചാണ് ഇവർ മന്ത്രവാദം നടത്തിയിരുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ന് വീടിന് മുന്നിൽ യുവജന സംഘടനകൾ പ്രതിഷേധം ആരംഭിച്ചത്.
ശോഭനയുടെ മന്ത്രവാദവും, വാസന്തി മഠത്തെക്കുറിച്ചും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദേവകി എന്ന ശോഭന യുവതികളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വാസന്തി മഠത്തിന്റെ പേരിൽ ഇവർ നടത്തിയിരുന്നത് കൊടുംക്രൂരതകളാണ്. ഇവിടെയെത്തുന്ന യുവതികളെ പൂർണനഗ്നരാക്കി നിർത്തിയ ശേഷം ചൂരൽ കൊണ്ട് ക്രൂരമായി തല്ലിയിരുന്നു.
ചികിത്സയെന്ന പേരിലായിരുന്നു ശോഭനയുടെ ക്രൂരതകളെല്ലാം. വിവസ്ത്രയാകാൻ തയ്യാറാകാത്ത യുവതികളെ ബലംപ്രയോഗിച്ച് വിവസ്ത്രയാക്കും. ചികിത്സയുടെ ഭാഗമെന്നുപറഞ്ഞ് ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച് ലക്കുകെട്ട് തുള്ളുകയും ചെയ്യുമായിരുന്നു. ചികിത്സയ്ക്കുൾപ്പടെയുള്ള കാര്യങ്ങൾക്ക് സഹായവുമായി മുന്നിൽ നിന്നിരുന്നത് രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. നാൽപ്പത്തൊന്നുകാരനായ ഇയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തുടക്കത്തിൽ ചെറിയ മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൂടുതൽ ആൾക്കാർ എത്തിത്തുടങ്ങി. ഇതിനായി പ്രത്യേക ഏജന്റുമാരെ നിയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്.
മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ളെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിനായി പൊലീസ് എത്തുമ്പോൾ അവർക്ക് മുന്നിൽ പൂർണനഗ്നയായി ശോഭന എത്തും. അതോടെ ഒന്നിനും ആകാതെ പൊലീസ് സ്ഥലംവിടും. മാനസിക നില തെറ്റിയ ആളെന്ന രീതിയിൽ ഉപദേശിച്ച് വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിനെതിരെ പരാതി നൽകുന്നവരെ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്തശേഷം പൊലീസ് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ശോഭന സഹകരിച്ചില്ല. ‘സമയം അടുത്ത് വരുമ്പോൾ പറയാം’ എന്നായിരുന്നു ഈസമയം ശോഭനയുടെ പ്രതികരണം.ശോഭയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കും. ഇവരുടെ വീടും പരിസരവും പരിശോധിക്കുന്നമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശോഭനയുടെ മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചു തകർത്തു.
ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് സംഘടനകളാണ് പ്രതിഷേധവുമായി വീടിന് മുന്നിലെത്തിയത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടുമെന്നും കുട്ടികളെ ഇരയാക്കാൻ അനുവദിക്കില്ല, കർശന നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിട്ടുണ്ട്. മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha



























