സിദ്ദിഖ് കാപ്പനു പിന്തുണ നൽകുന്നവർ ജാഗ്രതൈ !പൂട്ടികെട്ടാൻ കേന്ദ്രം ഇറങ്ങുന്നു; കെയുഡബ്ല്യുജെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തെ കുറിച്ച് ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു; രക്ഷയില്ല, കടുപ്പിച്ച് കേന്ദ്രം

സിദ്ദിഖ് കാപ്പന്റെ അനുകൂലികൾക്ക് ഇനി പൂട്ട് വീഴുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പനു പിന്തുണയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തെ കുറിച്ച് ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ ന്യൂഡല്‍ഹി ഡി സി പി : ജി. അമൃതയുടെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം. സിദ്ദിഖ് കാപ്പന്റെ ജയില്‍ വാസത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് ആറിനു ന്യൂഡല്‍ഹി റെയ്‌സിന റോഡിലെ പ്രസ് ക്ലബിനു മുന്നില്‍ മെഴുകുതിരി പ്രകടനം നടത്തുമെന്നു കെ യുഡബ്ല്യുജെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊലീസ് ഇത് തടഞ്ഞു.
മാത്രമല്ല ഇതിനു പിന്നാലെ ഏഴരയോടെ റഫി മാര്‍ഗില്‍ എം പി മാരുടെ ഔദ്യോഗിക ഫ്‌ലാറ്റുകളുള്ള വി.പി.ഹൗസ് പരിസരത്ത് ഒത്തുകൂടിയ കെ യുഡബ്ല്യുജെ പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് പിരിച്ചു വിട്ടു. കൂടാതെ രാത്രി എട്ടരയോടെ കെയുഡബ്ല്യുജെ ദല്‍ഹി ഘടകം വൈസ് പ്രസിഡന്റ് എം.പ്രശാന്ത് വി.പി.ഹൗസില്‍ എം.പി. ഫ്‌ലാറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ഓഫിസില്‍ കുറച്ചു പ്രവര്‍ത്തകര്‍ക്കൊപ്പം ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു.
https://www.facebook.com/Malayalivartha



























