അതിർത്തി തർക്കം; നെയ്യാറ്റിൻകരയിൽ യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു, അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി മരണപ്പെട്ടത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ്

അതിർത്തി തർക്കത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാക്കൾ കമ്പ് കുത്തിക്കയറ്റി കൊല്ലാൻ ശ്രമിച്ച വീട്ടമ്മ മരിച്ചതായി റിപ്പോർട്ട്. അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50)യാണ് ചികിത്സയിൽ ഇരിക്കവേ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരാണ് പ്രതികൾ. കൂടാതെ അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്.
അതേസമയം വിജയകുമാരിയുടെ വീടിനടുത്ത് പ്രതികളിലൊരാളായ അനീഷ് വീടുവയ‌്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റബ്ബർ കമ്പ് കൊണ്ടാണ് വിജയകുമാരിയെ പ്രതികൾ കുത്തിപ്പരിക്കേല്പിച്ചത്. നിലവിൽ വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടമ്മ മരിച്ച സാഹചര്യത്തിൽ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണ്. നിലവിൽ ഇരുപ്രതികളും റിമാൻഡിലാണ് കഴിയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























