Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണം; കോടതിയിൽ ആവശ്യമുന്നയിച്ച് ആളൂർ; കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ട; ആളൂരിനോട് പൊട്ടിത്തെറിച്ച് കോടതി

13 OCTOBER 2022 04:15 PM IST
മലയാളി വാര്‍ത്ത

ഇലന്തൂര്‍ നരബലി കേസ് ഏറ്റെടുത്തതോടെ ബിഎ ആളൂരെന്ന അഭിഭാഷകന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നരബലി കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ ഹാജരാക്കുമെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ നാം അറിഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബിഎ ആളൂരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് കോടതി. കോടതി താക്കീത് കൊടുത്തിരിക്കുന്നത് കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്ന എന്നായിരുന്നു.

ആളൂർ കോടതിയിൽ ഒരു ആവശ്യമുന്നയിച്ചിരുന്നു . അതായത് ആഭിചാര കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. ഈ ആവശ്യത്തിൽ കോടതി പൊട്ടിത്തെറിക്കുകയായിരുന്നു. . കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വെയ്‌ക്കേണ്ടെന്ന് കോടതി ശാസിക്കുകയും ചെയ്തു. കേസ് ഏറ്റെടുത്തതിന് ശേഷം കോടതി ആളൂരിന് താക്കീത് കൊടുക്കുന്നത് ഇത് രണ്ടാം തവണയാണ്.

കഴിഞ്ഞ ദിവസം ആളൂരും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. അഡ്വക്കേറ്റ് ആളൂർ ഭീഷണിപ്പെടുത്തിയെന്ന് അസി. കമ്മീഷണർ കെ ജയകുമാർ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഈ സംഭവത്തിൽ കോടതി ഇടപെടുകയായിരുന്നു . പോലീസിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ ആളൂർ പ്രതികളോട് സംസാരിക്കാവൂ എന്ന് കോടതി കർശനമായി നിർദ്ദേശിച്ചിരിക്കുകയാണ്‌.

അതേസമയം സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. പച്ച മലയാളി തന്നെയാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു. അതിന് ശേഷം ധാബോല്‍ക്കര്‍ വധക്കേസ്, ജിഷ കൊലക്കേസ്, കൂടത്തായി കേസ് പോലുളളവയിലും ആളൂരിന്റെ പേര് ഉയര്‍ന്നു.കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്.

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്ക് വേണ്ടിയാണ് ബിഎ ആളൂര്‍ ഹാജരാകുന്നത്. ആരാണ് ഈ കേസ് ആളൂരിന് വക്കാലത്ത് നല്‍കിയത് എന്നത് വ്യക്തമല്ല. രണ്ട് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാനാണ് തന്നെ ഏല്‍പ്പിച്ചിരുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്ക് വേണ്ടിയും ഹാജരാകുന്നുവെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഒരു പ്രതി നീതി ലക്ഷ്യമാക്കി കൊണ്ട് ഒരു അഭിഭാഷകനെ സമീപിച്ചാല്‍ ആ കേസ് എടുക്കില്ലെന്ന് പറയാനുള്ള അവകാശം അഭിഭാഷകനില്ല.

എടുക്കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണം പറയണം. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കേസിന് പോവണം. ഏതൊരു വാദിക്കും ഒരു പ്രതിയുണ്ടാവും, അതുപോലെ ഏതൊരു ഇരക്കും ഒരു വേട്ടക്കാരനുണ്ടാവും. വേട്ടക്കാരുടെ കേസ് മാത്രമേ എടുക്കു എന്ന് പറയുന്നവർ അഭിഭാഷകർ അല്ല. രണ്ട് പേരുടേയും കേസുകള്‍ അവർ ഏറ്റെടുക്കണമെന്നാണ് ഒരിക്കൽ ബിഎ ആളൂർ പറഞ്ഞിരുന്നു.

അതേസമയം ഇലന്തൂർ ഇരട്ട നരബലി കേസിൽ നിർണ്ണായകമായ വ്യാജ എഫ് ബി അക്കൗണ്ട് പോലീസ് കണ്ടെടുത്തു. ഭഗവൽ സിംഗിനെ ഷാഫി കുടുക്കിയ വ്യാജ എഫ് ബി അക്കൗണ്ടാണ് പൊലീസ് ഇപ്പോൾ കണ്ടത്തിയിരിക്കുന്നത്. പ്രതി മുഹമ്മദ്‌ ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ 'ശ്രീദേവി' എന്ന വ്യാജ ഫേസ് ബുക്ക്‌ അക്കൗണ്ട് ആയിരുന്നു ഉപയോഗിച്ചത്.

രണ്ടുപ്പേരും മൂന്ന് വർഷത്തോളം നടത്തിയ ചാറ്റുകളാണ് പോലീസ് ഇപ്പോൾ വീണ്ടെടുത്തിരിക്കുന്നത്. 100 ലേറെ പേജുകളുളള സംഭാഷണമായിരുന്നു മൂന്ന് വർഷം കൊണ്ട് ഇവർ നടത്തിയത് . മറു വശത്ത് ശ്രീദേവി എന്ന സ്ത്രീ എന്ന് കരുതിയാണ് ഭഗവൽ സിംഗ് സംസാരിച്ച് കൊണ്ടിരുന്നത്. പ്രത്യേക അന്വേഷണ സംഘം ഈ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് ചാറ്റുകൾ നടത്തിയിട്ടുണ്ട് . ഇതും പൊലീസ് ശക്തമായി പരിശോധിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (53 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (59 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends