'സ്വയം വെളുപ്പിക്കാനും, സമീകരിക്കാനും, ഇരകളെ ആക്ഷേപിക്കുകയും മാത്രമാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കപ്പെടുന്നത്. സമീപകാല രാഷ്ടീയത്തിൽ ഏതൊരു സ്ത്രീയുടേയും ഇത്തരമൊരു പരാതി രാഷ്ട്രീയ ആയുധമായാണ് കാണുന്നത്...' കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി

ഇന്നലെ എൽദോസ് കുന്നപ്പള്ളി എം എൽ എ യ്ക്കെതിരെ ഒരു സ്ത്രീ കൊടുത്ത പരാതിയെ കുറിച്ചും തുടർന്ന് എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയ സംഭവ വികാസങ്ങളെ കുറിച്ചും നടന്ന ചർച്ചകൾ സംബന്ധിച്ച് ജസ്ല മാടശ്ശേരി പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. 'സ്ത്രീ പക്ഷ കേരളം എന്ന സ്ത്രീ സുരക്ഷാ നിയമങ്ങൾ നിർമ്മിക്കുന്ന നിയമസഭയിലെ തന്നെ അംഗങ്ങൾ സ്ത്രീ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങളെ അധീകരിച്ച് മുന്നോട്ട് പോകേണ്ട ചർച്ചകൾ കേവലം രാഷ്ടീയ പ്രത്യാരോപണങ്ങളുടെ ചെളി വാരി എറിയലിൽ മാത്രം ഒതുങ്ങി ഒരു മണിക്കൂർ കൊണ്ട് ചർച്ചകൾ അവസാനിപ്പിച്ചു എന്ന് കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ എൽദോസ് കുന്നപ്പള്ളി എം എൽ എ യ്ക്കെതിരെ ഒരു സ്ത്രീ കൊടുത്ത പരാതിയെ കുറിച്ചും തുടർന്ന് എൽദോസ് കുന്നപ്പള്ളി ഒളിവിൽ പോയ സംഭവ വികാസങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ചാനലിലും, ന്യൂസ് 18 ചാനലിലും രണ്ടു ചർച്ചകളിൽ പങ്കെടുത്തിരുന്നു.
സ്ത്രീ പക്ഷ കേരളം എന്ന സ്ത്രീ സുരക്ഷാ നിയമങ്ങൾ നിർമ്മിക്കുന്ന നിയമസഭയിലെ തന്നെ അംഗങ്ങൾ സ്ത്രീ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നു എന്ന ഗുരുതരമായ പ്രശ്നങ്ങളെ അധീകരിച്ച് മുന്നോട്ട് പോകേണ്ട ചർച്ചകൾ കേവലം രാഷ്ടീയ പ്രത്യാരോപണങ്ങളുടെ ചെളി വാരി എറിയലിൽ മാത്രം ഒതുങ്ങി ഒരു മണിക്കൂർ കൊണ്ട് ചർച്ച അവസാനിപ്പിച്ചു.
ഇത്തരം പ്രശ്നങ്ങളിൽ സ്ത്രീ പീഡനങ്ങളുടെ രണ്ടു ഭാഗത്തുമുള്ള കണക്കുകൾ നിരത്തി പരസ്പരം ചെളിയെറിയുകയും കുറ്റപ്പെടുത്തുകയും, പരസ്പരം ന്യായീകരിക്കുകയും ചെയ്യുമ്പോൾ ഇരകളെ കുറിച്ചോ, ഇത്തരം സംഭവങ്ങളുടെ മെരിറ്റിനെ കുറിച്ചോ ആർക്കും അത്ര വേവലാതിയില്ല. സ്വയം വെളുപ്പിക്കാനും, സമീകരിക്കാനും, ഇരകളെ ആക്ഷേപിക്കുകയും മാത്രമാണ് ഇത്തരം ചർച്ചകൾ ഉപയോഗിക്കപ്പെടുന്നത്. സമീപകാല രാഷ്ടീയത്തിൽ ഏതൊരു സ്ത്രീയുടേയും ഇത്തരമൊരു പരാതി രാഷ്ട്രീയ ആയുധമായാണ് കാണുന്നത്.
പരസ്പരം പൊരുതാനും പ്രതിരോധിക്കാനും ആർത്ത് ആഘോഷിക്കാനുള്ള ആവേശത്തിനിടയിൽ ചർച്ച ചെയ്യാതെ പോകുന്നത് പരാതിക്കാരിയുടെ നീതിയും, നാലു നേരം ഈ രാഷ്ടീയ പാർട്ടികൾ തന്നെ വീമ്പ് പറയുന്ന സ്ത്രീ പക്ഷ നിലപാടുകളും തന്നെയാണ്.
https://www.facebook.com/Malayalivartha



























