കേരളത്തിലെ ദേവദാസികളെ രക്ഷിക്കൂ ....ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണം കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് നോട്ടീസ്

ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതെന്ന് കമ്മിഷന്‍. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
നിയമങ്ങള്‍ പ്രകാരം നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . ആറാഴ്ചയ്ക്കകം കത്തിന് മറുപടിനല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്. ദേവദാസിസമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ മറുപടിക്കത്തിലുള്‍പ്പെടുത്തണം. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോയെന്നും മറുപടിയില്‍ വ്യക്തമാക്കണം.
നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കര്‍ണാടകയില്‍ മാത്രം 70,000-ത്തിലധികം സ്ത്രീകള്‍ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നവോത്‌ഥാനം ഉൾപ്പെടെ വിവിധ സ്ത്രീശാക്തീകരണ പരിപാടികൾ നടത്തുന്നുണ്ട് എന്ന് പറയുന്ന കേരളത്തിൽ ദേവദാസിസമ്പ്രദായം നിലനിൽക്കുന്നു എന്ന് പറയുന്നത് സർക്കാർ തലത്തിൽ തന്നെ നാണക്കേട് ഉണ്ടാക്കുന്നതാണ്.
https://www.facebook.com/Malayalivartha



























