കടയിൽ വിളിച്ചു വരുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലതവണ പീഡനം; ഒടുവിൽ ഭർത്താവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; 46കാരൻ അറസ്റ്റിൽ

കൊച്ചിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പ്രതി അറസ്റ്റിൽ. പീഡിപ്പിച്ചതിനു ശേഷം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഹോമിയോ മരുന്നുകട ഉടമയാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ നവാസ് (46) ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നൽകിയ പരാതിയിലാണ് നടപടി.
അതേസമയം 2014ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് യുവതി നവാസിനെ പരിചയപ്പെട്ടത്. തുടർന്ന് 2021 ഫെബ്രുവരിയില്‍ നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയതു യുവതിയായിരുന്നു.
എന്നാൽ 2021 മാർച്ചിൽ ഇടപ്പള്ളി ടോളിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ നവാസ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മാത്രമല്ല ജൂൺ വരെ പീഡനം തുടർന്നു. പിന്നീട് വഴങ്ങാതിരുന്നപ്പോൾ മര്‍ദ്ദിക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ അഞ്ച് ലക്ഷം രൂപ നൽകി. തുടർന്ന് നവാസിനു വേണ്ടി മധ്യസ്ഥ ചർച്ചക്കു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹി ശ്രമിച്ചിരുന്നതായും യുവതി പറയുന്നു.
എന്നാൽ വായ്പയെടുത്താണ് ഭർത്താവ് അഞ്ച് ലക്ഷം രൂപ നൽകിയത്. തുടർന്ന് ബാക്കി പണം നൽകാതിരുന്നപ്പോൾ തന്റെ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























