അന്ധവിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ ആദ്യം ജീവൻ ബലി നൽകേണ്ടി വന്നത് ആറു വയസ്സുകാരന്; സ്വന്തം മാതാവിൻറെ സഹോദരൻ വീട്ടിലെ കളരി തറയിൽ വെച്ച് ദേവദാസിനെ നരബലിക്ക് ഇരയാക്കിയത് 49 വർഷം മുൻപ്, നരബലി നടത്തിയത് ദേവി പ്രീതിക്ക് വേണ്ടി

അന്ധവിശ്വാസത്തിന്റെ പേരിൽ ലഭ്യമാകുന്ന രേഖകൾ അനുസരിച്ച് കേരളത്തിലെ ആദ്യ നരബലി നടന്നത് 1973 ലാണ് എന്നതാണ്. കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ മുളവനയിലാണ് ആറു വയസ്സുകാരനെ മാതൃ സഹോദരൻ ബലി നൽകിയത്. സംഭവത്തിൽ പ്രതിയായ അഴകേശനെ തൂക്കിലേറ്റുകയും ചെയ്തിരുന്നു.
അങ്ങനെ അന്ധവിശ്വാസത്തിന്റെ പേരിൽ രേഖകൾ പ്രകാരം കേരളത്തിൽ ആദ്യം ജീവൻ ബലി നൽകേണ്ടി വന്നത് ദേവദാസ് എന്ന ആറ് വയസുകാരനാണ്. 49 വർഷം മുൻപാണ് സംഭവം നടന്നത്. സ്വന്തം മാതാവിൻറെ സഹോദരൻ തന്നെയാണ് വീട്ടിലെ കളരി തറയിൽ വെച്ച് ദേവദാസിനെ നരബലിക്ക് ഇരയാക്കിയിരുന്നത്. ദേവി പ്രീതിക്ക് വേണ്ടിയാണ് നരബലി നടത്തിയത് എന്നായിരുന്നു അന്ന് പ്രതിയായ അഴകേശൻ വ്യക്തമാക്കിയത്.
കൂടാതെ ശങ്കരോദയം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ദേവദാസിനെ അവധി ദിവസമാണ് അഴകേശൻ നരബലി നൽകാൻ തീരുമാനിച്ചിരുന്നത്. പട്ടാപ്പകൽ അഴകേശൻ 6 വയസുകാരനെ വീട്ടിലെ കളരിത്തറയിൽ വച്ച് കഴുത്തറുത്ത് കൊല്ലുകയുണ്ടായി. പിന്നാലെ മൃതദേഹം കുഴിച്ചുമൂടി അതിനു മുകളിൽ ഒരു വാഴ നട്ടുവച്ചു. പക്ഷേ പോലീസ് വളരെ വേഗം എല്ലാം കണ്ടെത്തിയിരുന്നു. ഈ സംഭവം നടന്ന വീട്ടിൽ നിലവിൽ താമസിക്കുന്നത് അഴകേശന്റെ സഹോദരനും കുടുംബവുമാണ്.
അതേസമയം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തിയ ശേഷം സന്യാസി രൂപത്തിലാണ് അഴകേശൻ നാട്ടിൽ തിരികെയെത്തിയിരുന്നത്. കളരിത്തറയും മറ്റ് സാമഗ്രികളും അഴകേശന്റെ ബന്ധുക്കൾ ഉൾപ്പെടെ നാട്ടുകാർ ചേർന്ന് തല്ലി തകർക്കുകയുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ കണ്ടെത്തലുകൾ ഓരോന്നും കോടതിയും ശരിവെച്ചു. കോടതി വിധിയെത്തുടർന്ന് പ്രതി അഴകേശനെ വർഷങ്ങൾക്കു മുൻപ് തന്നെ തൂക്കിലേറ്റുകയുണ്ടായി.
https://www.facebook.com/Malayalivartha























