ജി എന്‍ സായിബാബയ്ക്ക് പകരം ഷിര്‍ദ്ദി സായിബാബ മാതൃഭൂമിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ പൊങ്കാല

ഒരു ചാനലിന് ഇങ്ങനെയൊക്കെ അബദ്ധം പറ്റാമോ..കമ്മ്യൂണിസ്റ്റ് നേതാവ് ജി എന്‍ സായിബാബയെ മഹാരാഷ്ട്ര ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്ത വാര്‍ത്തയില്‍ ചാനല്‍ എയര്‍ ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. വാര്‍ത്തയില്‍ കമ്മ്യൂണിസ്റ്റ് നേതാവിന് പകരം ചാനല്‍ നല്‍കിയത് ആത്മീയ ആചാര്യന്‍ ഷിര്‍ദ്ദി സായിബാബയുടെ ചിത്രമാണെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.
ഇത് എയര്‍ ചെയ്ത മാധ്യമ പ്രവര്‍ത്തകനെയാണ് സോഷ്യല്‍ മീഡിയ തിരയുന്നത്. ഇവനൊക്കെ കൂട്ടിയിട്ട് കത്തിച്ച് പുകകൊള്ളുന്നുണ്ടാവും.അല്ലാതെന്തെന്നാണ് ഒരു കമന്റെ് വന്നിരിക്കുന്നത്. മാതൃഭൂമിയുടെ നിയന്ത്രണം പരമ്പരാഗത ആളുകളുടെ കയ്യില്‍ നിന്ന് മാറി 'മീശക്കാരെ' വളര്‍ത്തുന്ന അറബി പൊന്നുകാരുടെ കയ്യില്‍ ആയെന്ന് കേട്ടിരുന്നു? എന്നാണ് മറ്റൊരു കമന്റ്.
ശ്രീജിത്ത് പണിക്കരാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അദേഹത്തിന്റെ പോസ്റ്റിന് താഴെ ഈ വാര്‍ത്തയുടെ ലിങ്ക് ചോദിക്കുന്നവരും ഉണ്ട്. ലിങ്ക് കാണുന്നില്ല ?? ഈ പോസ്റ്റ് ഷെയര്‍ ചെയ്തതറിഞ്ഞു മാതൃഭൂമിയില്‍ നിന്നുള്ള ഒരു ജീവനക്കാരനാണെന്ന് പറഞ്ഞു ഒരു വ്യക്തി എന്നെ വിളിച്ചിരുന്നു, എപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത എയര്‍ ചെയ്തത് എന്ന് ചോദിച്ചു കൊണ്ട് ??
വിവരമുള്ള ഒരുത്തനും ഇല്ലേ ഈ ചാനലില്‍ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. സായി ഭക്തരുടെ പ്രതിഷേധം അറിയിക്കുന്നു.
വിവരമുള്ളവര്‍ ആരും ഇല്ലേഡൈ!!!????? മഞ്ഞ പത്ര ലെവല്‍ തുടരുക..ഭൂമിക്ക് ആശംസകള്‍. എന്നാണ് ഒരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഭീകര നേതാവിന് പകരം ഷിര്‍ദ്ദി സായിബാബയുടെ പടം നല്‍കിയ ചാനലിന്റെ നടപടിക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമിയ്ക്ക് ഇത്തരം അബദ്ധം പറ്റുന്നത് ആദ്യമായല്ല. റഷ്യ യുക്രെയ്‌ന് എതിരെ യുദ്ധം തുടങ്ങിയപ്പോള്‍ ആക്രമണ ദൃശ്യം എന്ന് പറഞ്ഞ് നല്‍കിയത് വീഡിയോ ഗെയിം ആയിരുന്നു. പ്രേക്ഷകര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് ചാനല്‍ അന്ന് തടിതപ്പുകയായിരുന്നു. എന്നാല്‍ ഷിര്‍ദ്ദി സായിബാബയുടെ പടം മാറി നല്‍കിയതില്‍ ഇതുവരെ ചാനല്‍ ക്ഷമാപണം നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിച്ച് വിധിയില്‍ സ്റ്റേ വാങ്ങിക്കുകയായിരുന്നു. വിധി സസ്‌പെന്റ് ചെയ്യാതിരിക്കാനുളള കാരണം ബോധിപ്പിച്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം കേട്ടത്. സായി ബാബയെ ജയില്‍ മോചിതനാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വിധി സുപ്രീം കോടതി മരവിപ്പിച്ചത്. സമൂഹത്തിന്റെ താല്‍പര്യത്തിനും ഇന്ത്യയുടെ അഖണ്ഡതക്കും എതിരായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാരണങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബാല ത്രിവേദി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2017ല്‍ വിചാരണക്കോടതി സായി ബാബയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളതായും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് ചോദ്യം ചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്.
മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2014ലാണ് സായിബാബയെ പോലീസ് പിടികൂടുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 12ബി, യുഎപിഎയിലെ 13,18,20,38,39 എന്നീ വകുപ്പുകള്‍ ചുമഴ്ത്തി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























