ഗവർണ്ണറോട് ധിക്കാരം കാണിച്ചു; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ പ്രതികാരം; ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്; പിന്‍വലിക്കപ്പെട്ടവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; സെനറ്റ് യോഗത്തിൽ പങ്കെടുക്കാതെ മാറി നിന്നവരെയാണ് പിരിച്ച് വിട്ടത്

ഗവർണ്ണറോട് അനുസരണക്കേട് കാണിച്ചു മുട്ടൻ പണി തിരിച്ച് കൊടുത്ത് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചിരിക്കുകയാണ് ഗവര്‍ണര്‍ . ചാന്‍സലറുടെ നോമിനികളായ 15 പേരെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചിരിക്കുന്നത് . അവസാനം കൂടിയ സെനറ്റ് യോഗത്തിൽ നിന്നും ചില സെനറ്റ് വിട്ടു നിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം ചേരാനാകാതെ പിരിയേണ്ടിയും വന്നു. അപ്പോൾ സെനറ്റ് പ്രതിനിധിയെ അറിയിക്കാൻ കഴിഞ്ഞില്ല.
വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തരത്തിലേക്ക് കാര്യങ്ങൾ നീക്കിയത് . ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു . പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.
പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























