കേരള സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെതിരെ ഗവർണറുടെ മറുതന്ത്രം; നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ രാജ്ഭവന്റെ നീക്കം

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മറുതലത്തിലേക്ക് കടക്കുകയാണ്. കേരള സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിനെതിരെ മറുതന്ത്രവുമായി ഗവർണർ രംഗത്ത് എത്തി. നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം എന്നത്. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം.
കൂടാതെ കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കുന്നതാണ്. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ് രീതി. എന്നാൽ മുൻ ഗവർണർ നിശ്ചയിച്ച പ്രതിനിധികൾ ഇത്തരത്തിൽ നിയമിതരായതിനാൽ തന്നെ രാഷ്ട്രീയ നിർദേശം അനുസരിച്ച് പ്രവർത്തിച്ചു എന്ന് രാജ്ഭവൻ വിലയിരുത്തുന്നു.
അതേസമയം അടുത്ത സെനറ്റ് യോഗത്തിന് മുമ്പ് 15 പേരെയും നിശ്ചയിച്ചു നൽകി ക്വാറം തികയാതെ യോഗം പിരിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം എന്നത്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാൻ വിളിക്കുന്ന പ്രത്യേക യോഗത്തിൽ ഭരണപക്ഷ പ്രതിനിധികളെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശവും ഇതിനുണ്ട്. ഒക്ടോബർ 24ന് നിലവിലെ വി.സി വി.പി മഹാദേവൻ പിള്ളയുടെ കാലാവധി കഴിയുമെന്നിരിക്കെ അടുത്ത മാസം നാലിന് നടക്കുന്ന സെനറ്റ് യോഗത്തിന്റെ ചുമതല താൽകാലികമായി നിയോഗിക്കുന്ന വി.സിക്ക് ആയിരിക്കുന്നതാണ്. ചട്ടപ്രകാരം താൽകാലിക വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നതിനാൽ ഭരണപക്ഷത്തിന് അതുമൊരു വെല്ലുവിളിയാകുകയും ചെയ്യും.
https://www.facebook.com/Malayalivartha























