മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആന്റണി രാജുവിനും 40 ലക്ഷം രൂപയുടെ ശുദ്ധജല ബിൽ കുടിശിക; അതോറിറ്റി ആവശ്യപ്പെട്ടത് കഴിഞ്ഞ മാർച്ച് 31 വരെയുള്ള കുടിശിക, ക്ലിഫ് ഹൗസിലും മൻമോഹൻ ബംഗ്ലാവിലുമായി 40 ലക്ഷം രൂപയിൽ കൂടുതൽ വരുമെന്ന് സൂചന, ഒറ്റത്തവണ തീർപ്പാക്കൽ ഇളവിലൂടെ ജല അതോറിറ്റി തുക കുറച്ചു നൽകിയത് മന്ത്രിമന്ദിരങ്ങളുടെ നടത്തിപ്പു ചുമതലയുള്ള ടൂറിസം വകുപ്പിന് ജല അതോറിറ്റി നോട്ടിസ് നൽകിയപ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി ആന്റണി രാജുവിന്റെ വസതിയായ മൻമോഹൻ ബംഗ്ലാവിലുമായി 40 ലക്ഷം രൂപയുടെ ശുദ്ധജല ബിൽ കുടിശിക ഉള്ളതായി റിപ്പോർട്ട്. ആകെ കുടിശിക ഇതിനെക്കാൾ വരുമെങ്കിലും ഒറ്റത്തവണ തീർപ്പാക്കൽ ഇളവിലൂടെ ജല അതോറിറ്റി തുക കുറച്ചു നൽകുകയാണ് ചെയ്തത്.
പണം അടയ്ക്കാത്തതിനെ തുടർന്ന്, മന്ത്രിമന്ദിരങ്ങളുടെ നടത്തിപ്പു ചുമതലയുള്ള ടൂറിസം വകുപ്പിന് ജല അതോറിറ്റി നോട്ടിസ് നൽകിയപ്പോഴാണ് ഇളവ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കുടിശികയാണ് അതോറിറ്റി ആവശ്യപ്പെട്ടത് തന്നെ.
അതായത് 1878.20 കോടി രൂപയാണ് അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ 216.25 കോടി രൂപ മാത്രമാണ് പൊതുജനങ്ങൾ കുടിശിക വരുത്തിയിരുന്നത്. കൂടത്തെ ബാക്കി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവ നൽകാനുള്ളതാണ്. പൊലീസ് വകുപ്പു മാത്രം 13.81 കോടി രൂപ കുടിശിക വരുത്തിയിരുന്നു. എല്ലാ വകുപ്പു മേധാവികൾക്കും ജല അതോറിറ്റി പണം ആവശ്യപ്പെട്ട് കത്തു നൽകിയെങ്കിലും മിക്കവരും ഇത് തിരിഞ്ഞുനോക്കിയിട്ടില്ല.
161 കോടി രൂപ കുടിശിക വരുത്തിയ ആരോഗ്യ വകുപ്പാണ് പണമടയ്ക്കാത്ത വകുപ്പുകളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. മൂന്നരക്കോടി നൽകാനുള്ള കെഎസ്ഇബിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമത്. 964 കോടിയാണ് തദ്ദേശ സ്ഥാപനങ്ങൾ വരുത്തിയ കുടിശിക എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha























