എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണം; സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പ് നല്‍കി സര്‍ക്കാര്‍, ദയാബായിക്ക് കൈമാറിയത് സമര സംഘാടക പ്രതിനിധികളുമായി ഇന്നലെ രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങൾ

എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. സമര സംഘാടക പ്രതിനിധികളുമായി ഇന്നലെ രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് രേഖാമൂലം ദയാബായിക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ ദയാബായിയുടെ സമരത്തിലെ എല്ലാ ആവശ്യത്തിനും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.
അതിൽ മെഡിക്കല്‍ ക്യാംപ് എന്ന ആവശ്യം അംഗീകരിക്കുകയുണ്ടായി. ഇതുകൂടാതെ ജനറൽ ആശുപത്രിയിൽ എൻഡോസൾഫാൻ ബാധിതർക്ക് ചികിത്സാ മുൻഗണന നൽകാമെന്നതും അംഗീകരിക്കുകയുണ്ടായി. ന്യൂറോളജി സൂപ്പര്‍ സെപ്ഷ്യാലിറ്റി സൗകര്യം എഴുതി നല്‍കിയ ഉറപ്പിലില്ല. കാസര്‍കോട് എയിംസ് വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പിന്മാറിയിട്ടുണ്ട്.
അതേസമയം ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു ഇന്നലെ ദയാബായി സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആർ ബിന്ദുവും സമരക്കാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ സമരം 15ാം ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ഇടപെടലുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























