സ്‌ക്കൂട്ടര്‍ വഴിയിലെ കുഴിയില്‍ വീണു; സന്ദീപിന് കാര്യമായ പരുക്കൊന്നുമില്ല; തലയിടിച്ചു വീണതിനാല്‍ ഓര്‍മ്മക്കൊരു തകരാറ്; അടുത്തു നടന്ന പലകാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നുമില്ല; ചോരയും മുറിവും ഒന്നും ഇല്ലാത്തിനാലാകാം ആശുപത്രിയില്‍ കൊണ്ടു പോകാൻ നാട്ടുകാരൊന്നും താല്‍പര്യം കാട്ടുന്നില്ല; വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും പോയി; ഓട്ടോക്കാരോട് കെഞ്ചി; അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്നു പറഞ്ഞിട്ടും അവരുടെ മനസ്സിലിഞ്ഞില്ല; തുറന്നടിച്ച് ശ്രീകുമാർ

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് ഇന്നലെ ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിനെ കുറിച്ച് ശ്രീകുമാർ ജന്മഭൂമി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
സന്ദീപ് വാചസ്പതി അപകടത്തില്‍ പെട്ടു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയൊന്നും കിട്ടുന്നില്ല. എന്തേലും ചെയ്യാമോ? ' അബിനീഷ് വിളിച്ചു പറയുമ്പോള്‍ ഓഫീസിലേക്കുള്ള പാതിവഴിയിലായിരുന്നു ഞാന്‍. അപകടം പറ്റിയ സ്ഥലം പരുത്തിപ്പാറയക്ക് സമീപം പാറോട്ടുകോണത്ത് സ്‌നേഹ ജംഗ്ഷനിലാണ് എന്നും പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി ഞാന്‍ കാര്‍ തിരിച്ചു.
എത്ര വേഗത്തില്‍ പോയാലും 20 -25 മിനിറ്റ് എടുക്കും. 'കാണുന്ന ഏതേലും വാഹനത്തില്‍ കയറ്റി പട്ടം എസ് യു ടിയിലേക്ക് കൊണ്ടുവരാന്‍' പറഞ്ഞ് ഞാന്‍ കാറ് പരുത്തിപ്പാറയ്ക്കുതന്നെ വിട്ടു. 'എവിടെയെത്തി, എവിടെവരെയെത്തി' എന്ന് അബിനീഷ് വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. റോഡ് എല്ലാം ബ്‌ളോക്ക്. കവടിയാറി്ല്‍നിന്ന് കേശവദാസപുരം വരെ എത്തിയപ്പോള്‍ തന്നെ അരമണിക്കൂറിലധികമായി. അപ്പോള്‍ സന്ദീപിന്റെ വിളിയും വന്നു.
'വലിയ കുഴപ്പമൊന്നുമില്ല, പക്ഷേ എന്താ സംഭവിച്ചതെന്ന് ഓര്‍മ്മയില്ല' എന്നു പറഞ്ഞു. തൊട്ടു പിന്നാലെ' ഒരു ഓട്ടോ കിട്ടി, ആശുപത്രിയിലേക്ക് കൊണ്ടുപോവുക അങ്ങോട്ട് വന്നാല്‍ മതി' എന്നു പറഞ്ഞു. എസ് യു ടി കവാടം കടന്നുകഴിഞ്ഞപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന കാര്‍ വിലങ്ങു തടിപോലെ നിന്നു. എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലമില്ല. രണ്ടു കൂട്ടര്‍ക്കും ഈഗോ. ഒരാള്‍ അല്പം പുറകോട്ടെടുത്താല്‍ രണ്ടുപേര്‍ക്കും സുഖമായി പോകാം.
ഞാന്‍ ഹോണ്‍ മുഴക്കി നോക്കി. രണ്ടു ഡ്രൈവര്‍മാരും വാശിയില്‍. പുറകില്‍ ഓട്ടോയും വന്നു നിന്ന് ഹോണ്‍ മുഴക്കുന്നു. അല്പനേരത്തിനകം പുറകിലെ ഓട്ടോയില്‍നിന്നൊരാള്‍ ഒടിയിറങ്ങിയെത്തി കാര്‍ മാറ്റാന്‍ യാചിക്കുന്നു. നോക്കിയപ്പോള്‍ അബിനീഷ്. പുറകോട്ടു നോക്കിയപ്പോള്‍ ഒട്ടോയില്‍ തളര്‍ന്നിരിക്കുന്ന സന്ദീപ്. ഓട്ടോയില്‍ നിന്നിറങ്ങി എന്റെ കാറില്‍ വന്നു കയറി. കലികയറി രണ്ടു ''തനി തെക്കന്‍ ഭാഷ' പറഞ്ഞപ്പോള്‍ മുന്നിലെ കാറുകാരന് വെളിവുവന്നു.
വണ്ടി എടുക്കാന്‍ ആവശ്യത്തിനു സ്ഥലവും ഉണ്ടായി ആശുപത്രിയിലെത്തി കഴിഞ്ഞ്, അബനീഷ് പറഞ്ഞപ്പോളാണ് വിലങ്ങുതടിയായ കാറുകാരന്‍ 'സ്‌നേഹകവല'യിലെ ഓട്ടോക്കാരാക്കാള്‍ എത്രയോ കേമന്‍ എന്നു തോന്നിയത്. സഞ്ചരിച്ച സ്‌ക്കൂട്ടര്‍ വഴിയിലെ കുഴിയില്‍ വീണു. സന്ദീപിന് കാര്യമായ പരുക്കൊന്നുമില്ല. തലയിടിച്ചു വീണതിനാല്‍ ഓര്‍മ്മക്കൊരു തകരാറ്.
എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. അടുത്തു നടന്ന പലകാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നുമില്ല. എങ്ങനെയോ അബിനീഷിനെ വിളിച്ചു. അബിനീഷ് 10 മിനിറ്റിനകം സ്ഥലത്തെത്തി. ചോരയും മുറിവും ഒന്നും ഇല്ലാത്തിനാലാകാം ആശുപത്രിയില്‍ കൊണ്ടു പോകാൻ നാട്ടുകാരൊന്നും താല്‍പര്യം കാട്ടുന്നില്ല. വാഹനങ്ങള്‍ക്ക് പലതിനും കൈ നീട്ടിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഓടിച്ചുപോയി. പാറോട്ടുകോണത്തെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓടിയ അബിനീഷ് അവിടെ കിടന്ന 5 ഓട്ടോക്കാരോട് കെഞ്ചി.
അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്നു പറഞ്ഞിട്ടും അവരുടെ മനസ്സിലിഞ്ഞില്ല. എത്ര പൈസ വേണേലും താരം എന്നുപറഞ്ഞപ്പോള്‍ 'സിറ്റിയിലേക്ക് ഓടാന്‍ പാടാ' എന്നതായിരുന്നു നിലപാട്. അവസാനം റിട്ടേണ്‍ വന്ന ഒരാള്‍ ഓട്ടോയില്‍ കയറ്റിയപ്പോള്‍ അപകടം നടന്ന് 40 മിനിറ്റ് പിന്നിട്ടിരുന്നു.
ഭാഗ്യവശാല്‍ സന്ദീപിന് കാര്യമായ കുഴപ്പമൊന്നും ഇല്ല. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പാറോട്ടുകോണത്തെ ഓട്ടോക്കാര്‍ക്കെതിരെ നമ്മള്‍ കുതിര കയറുമായിരുന്നു. പോലീസ് കേസെടുക്കുമായിരുന്നു. അന്തി ചര്‍ച്ച നടക്കുമായിരുന്നു.
https://www.facebook.com/Malayalivartha
























