കൊലപ്പെടുത്തുമ്പോൾ ശ്യാംജിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ആൺ സുഹൃത്തിന്റെ മുന്നിൽ വച്ച് വിഷ്ണുപ്രിയ തള്ളിപ്പറഞ്ഞതിലെ വിരോധം; വിനോദയാത്രയ്ക്കിടെ ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി അടുത്തതോടെ ടിക് -ടോക്കി’ലൂടെ വീഡിയോകൾ: ഇയാളുമൊത്ത് പാനൂരിൽ നിന്ന് ബൈക്കിൽ പോകുന്നത് കണ്ട്, ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നത് കോഴിക്കോട് വരെ! വിഷ്ണുപ്രിയ കൊല്ലപ്പെട്ട വിവരം പൊന്നാനിക്കാരൻ അറിഞ്ഞത് വള്ള്യായിലെ വീട്ടിൽ എത്തിയപ്പോൾ...

പാനൂരിലെ വീട്ടിൽ വിഷ്ണുപ്രിയയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുമ്പോൾ പ്രതി ശ്യാംജിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് പൊന്നാനി സ്വദേശിയായ യുവാവുമായുണ്ടായ തർക്കത്തിനിടെ തന്നെ തള്ളിപ്പറഞ്ഞതിലെ വൈരാഗ്യം. വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28-ന് വിഷ്ണുപ്രിയ സുഹൃത്തിന്റെ കൂടെ പാനൂരിൽ നിന്ന് ബൈക്കിൽ പോകുന്നത് കണ്ട് കോഴിക്കോടുവരെ ശ്യാംജിത്ത് ബൈക്കിൽ പിന്തുടർന്നു. കോഴിക്കോട്ടുവെച്ച് ഇവർ മൂന്നുപേരും കണ്ടുമുട്ടുകയും സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടർന്നാണ് കൊലപാതകപദ്ധതി തയ്യാറാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.
ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. അതിധാരുണമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു.
ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്. ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. വിഷ്ണുപ്രിയ ആൺ സുഹൃത്തുമായി വിഡിയോകോളിൽ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് ഇവിടേയ്ക്ക് എത്തിയത്. തുടർന്ന് വിഷ്ണുപ്രിയ ഫോണിലൂടെ ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ച് കൊടുക്കുകയും ഉച്ചത്തിൽ പേര് വിളിച്ച് പറയുകയും ചെയ്തു.
തുടർന്ന് ഫോൺ സ്വിച്ച്ഡ്ഓഫ് ആവുകയായിരുന്നു. വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് ശനിയാഴ്ച വള്ള്യായിലെ വീട്ടിൽ പൊന്നാനി സ്വദേശിയായ യുവാവ് എത്തിയിരുന്നു. അപ്പോഴാണ് വിഷ്ണുപ്രിയയുടെ മരണവിവരം ഇയാൾ അറിയുന്നത്. പിന്നീട് ഇയാൾ പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനുമുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്.
ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം കൃത്യമായി മനസിലാക്കിരുന്നു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിരുന്നു. അതിന് ശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















