ഗവര്‍ണര്‍ കളി തുടങ്ങി ...പോലീസില്ലെങ്കില്‍ കേന്ദ്രസേനയെത്തും! വിസിമാരുടെ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നു, പിന്നാലെ കേരളത്തില്‍ ഗവര്‍ണര്‍ക്ക് സുരക്ഷ വേണമെന്ന് ഡിജിപിയോട് ആവശ്യവുമായി ആരിഫ് മുഹമ്മദ് ഖാന്‍...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടും കല്പിച്ചാണ് മുന്നട്ട് പോകുന്നത്. പിണറായി വിജയന്റെയും സിപിഎം ന്റെയും രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കൊന്നും ചെവികൊടുക്കില്ലെന്ന് ഉഗ്രപ്രഖ്യാപനവുമായാണ് ഗവര്‍ണറുടെ യാത്ര. കണ്ണൂര്‍ വാഴ്‌സിറ്റി വി.സി.യെ സുപ്രീംകോടതി അയോഗ്യയാക്കിയതിന് പുറകെ കേരളത്തിലെ ഒന്‍പത് സര്‍വ്വകലാശാലകളുടെയും വി.സി.മാരോട് തല്‍സ്ഥാനം ഒഴിയാന്‍ പറഞ്ഞ സമയം കഴിഞ്ഞു . എന്നാല്‍ എല്‍ഡിഎഫ് തീരുമാന പ്രകാരം വിസിമാരാരും ഒഴിഞ്ഞില്ല. ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ പുറത്താക്കട്ടേയെന്ന നിലപാടിലാണ് വിസിമാരും സര്‍ക്കാരും. വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്. കേരളത്തില്‍ ഗവര്‍ണര്‍ക്ക് സുരക്ഷ വേണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുക്കുകയാണ്.
ഗവര്‍ണര്‍ സുരക്ഷ ആവശ്യപ്പെടാന്‍ തക്ക അസാധാരണ സാഹര്യം എന്താണുള്ളതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചു. ഗവര്‍ണര്‍ ഡിജിപിയോട് സുരക്ഷ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രിയാണ് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ രാജ് ഭവന്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തയിട്ടില്ല. കേരളത്തിലെ സാഹചര്യം മോശമാണെന്നാണ് ഗവര്‍ണറുടെ പക്ഷം. അസാധാരണമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഗവര്‍ണര്‍ പദവി തന്നെ എടുത്തു കളയുമെന്നുള്ള ഭീഷണി പോലും നിലനില്ക്കുകയാണ്. ചാന്‍സിലറുടെ അധികാരം ഗവര്‍ണറുടെ പക്കല്‍ നിന്നും മാറ്റാനുള്ള ബില്ലിന്മേല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായത്. ഭരണഘടനയ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗവര്‍ണറുടെ ആരോപണവും ശക്തമാണ്.
കേരളത്തിന് മാത്രമായല്ല ഭരണഘടനയെന്നും ഗവര്‍ണര്‍ ബോധ്യപ്പെടുത്തുന്നുണ്ട്.കേരളത്തിലെ മന്ത്രമാര്‍ക്ക് വിവരവും വിദ്യാഭ്യാസമില്ലെന്ന ഗവര്‍ണറുടെ പ്രസ്ഥാവനയും മുഴച്ചു നില്ക്കുന്നുണ്ട്. മര്യാദയ്ക്ക് ഭരിക്കാത്ത മന്ത്രമാരെ ചെവിക്ക പിടിച്ച് പുറത്താക്കുമെന്ന ഗവര്‍ണറുടെ ട്വിറ്റിന്റെ പിന്നാലെയാണ് ചാന്‍സിലര്‍മാര്‍ക്കിതിരെ കടുത്ത ഭാഷയില്‍ ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ചാന്‍സിലര്‍മാര്‍ക്ക് തല്‍സ്ഥാനം ഒഴിയാനുള്ള സമയപരിധിയും നല്കി. ഒഴിയില്ലെന്ന ഒന്‍പത് ചാന്‍സിലര്‍മാരുടെയും പ്രഖ്യാപനം വന്നതോടെയാണ് ഗവര്‍ണര്‍ സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തന്റെ ജീവനും രാജ്ഭവന്റെ സംരക്ഷണത്തിനും സുരക്ഷ ആവശ്യമാണെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ ആവശ്യം ഡിജിപി അംഗീകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ യുദ്ധം പൊതുജനങ്ങള്‍ക്കിടിയിലേയ്ക്ക് ഇട്ടു കൊടുത്തിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകരോട് പാര്‍ട്ടി രഹസ്യ നിര്‍ദ്ദേശവും ന്‌ല്കിയതായി ഗവര്‍ണര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ സംരക്ഷിക്കാന്‍ ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശമുണ്ട്. അങ്ങനെയായാല്‍ ഗവര്‍ണര്‍ക്ക് രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അത് മുന്‍കൂട്ടി കണ്ടാണ് ഗവര്‍ണര്‍ ഡിജിപിയോട് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള പോലീസ് സുരക്ഷ നല്കിയില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ എത്തിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. രാജ്ഭവനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി സിപിഎം ന്റെയും ഘടകക്ഷികളുടെയും നേതാക്കള്‍ രംഗത്തെത്തിയതും ഗവര്‍ണറെ ചൊടിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിനെയും മന്ത്രിസഭയേയും കുരുക്കിലാക്കാനുള്ള ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുമുയരുന്നത്. മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു , എം.ബി.രാജേഷ് എന്നിവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ ആക്രമിച്ചത്. കേരളത്തിന്റെ ഔദാര്യം പറ്റി ജീവിക്കുന്ന കേന്ദ്ര ജീവനക്കാരന്‍ എന്ന നിലയില്‍ നിന്ന് സ്‌റ്റേറ്റിന്റെ പരമാധികാരിയാണ് ഗവര്‍ണര്‍ എന്ന് കാട്ടികൊടുക്കാനുള്ള തത്രപാടിലാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്‍തുണ ഗവര്‍ണര്‍ നേടിയിട്ടുണ്ട്. പിന്നില്‍ ആര്‍ എസ് എസ് ബിജെപി ശക്തിയുമുണ്ട്. ഇക്കാരണത്താല്‍ ഗവര്‍ണറെ ആര്‍ എസ ് എസ് ഗവര്‍ണര്‍ എന്ന് കളിയാക്കി വിളിക്കാനും സിപിഎം തയ്യാറായി. ഇത് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ക്കും അലോസരമുണ്ടാക്കി.
പൊതുജനം സര്‍ക്കാര്‍ നയങ്ങളാണ് അംഗീകരിക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പാര്‍ട്ടി നോമിനികളായി സര്‍വ്വകലാശാലകളുടെ വൈസ് ചാലര്‍മാരായെത്തിയവര്‍ക്ക് പലര്‍ക്കും മതിയായ യോഗ്യതയില്ലായിരുന്നെന്നും ആരോപണങ്ങളുണ്ട്. കൂടാതെ നിയമനത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നു പോലും പാലിച്ചിട്ടില്ല. ആറും ഏഴും പേരുടെ സീനിയോറിറ്റി മറികടന്നാണ് സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. സീനിയോറിറ്റി നഷ്ടപ്പെട്ട നിരവധി അധ്യാപകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. ഈ പരാതികളാകും വരും ദിവസങ്ങളില്‍ കേരളത്തിന്റെ വിസിമാരെ നിയമിക്കുന്ന കാര്യത്തില്‍ മാനദ്ണ്ഡമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടി നോമിനികളെ വിസിമാരാക്കി സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം പാര്‍ട്ടിക്കാര്‍ക്കും കുടുംബക്കാര്‍ക്കുമായി തീറെഴുതി കൊടുക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടികള്‍. വൈസ് ചാന്‍സിലര്‍മാര്‍ അയ്ക്കുന്ന നിയമന ഉത്തരവുകള്‍ ഗവര്‍ണര്‍ തള്ളിയതോടെയാണ് സര്‍വ്വകലാശാല വിഷയത്തില്‍ ചാന്‍സിലര്‍, വൈസ് ചാന്‍സിലര്‍ പോര് തുടങ്ങിയത്. വൈസ് ചാന്‍സിലര്‍മാര്‍ക്ക് പകരം സര്‍ക്കാര്‍ നിയമന വിഷയത്തില്‍ ഇടപെട്ടു . മന്ത്രിമാരും സിപിഎം നേതാക്കളും ഗവര്‍ണറെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ നിയമനങ്ങളെ ഓരോന്നായി ഗവര്‍ണറും വലിച്ച് പുറത്തിട്ട് വിമര്‍ശിച്ചു. നിയമന കാര്യത്തില്‍ കോടതി ഇടപെടലും ഉണ്ടായി. ചട്ട പ്രകാരമല്ലാത്ത നിയമനങ്ങള്‍ കോടതി അസാധുവാക്കിയതോടെ ഗവര്‍ണറുടെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു. എന്നാലിപ്പോള്‍ കണ്ണൂര്‍ വാഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം അസാധുവാക്കി കൊണ്ടുള്ള കോടതി ഉത്തരവും ഗവര്‍ണറുടെ വാദമാണ് ശരിയെന്ന് തെളിയിക്കാനായി.
ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളികളയുന്നില്ല. വിസിമാരുടെ പുറത്താക്കല്‍ കാര്യത്തില്‍ ഗവര്‍ണര്‍ വിജയിച്ചാല്‍ സ്വഭാവികമായും കേരളത്തിലെ വിസിമാരുടെ നിയമനത്തില്‍ കാതലായ മാറ്റം വരും. വരും നാളുകളില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്തി പാര്‍ട്ടി കുടുംബാംഗങ്ങള്‍ക്ക് ഉദ്യോഗം നല്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി എന്നെന്നേയ്ക്കുമായി ഇല്ലാതാകും. സീനിയേറിറ്റി മാനദണ്ഡങ്ങള്‍ പാലിയ്ക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേക സാഹചര്യത്തില്‍ ജനം ഗവര്‍ണര്‍ക്കൊപ്പമാണോ, അതോ സര്‍ക്കാര്‍ നിലപാടിനൊപ്പമാണോയെന്ന് സിപിഎംനും പിടിയില്ല. ഗവര്‍ണര്‍ ഡിജിപിയോട് തന്റെ സുരക്ഷ കൂട്ടാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഗവര്‍ണര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പൊതുവെ അനുമാനിയ്ക്കാം. വരും ദിവസങ്ങളില്‍ കേരളം അതിന് സാക്ഷിയാവുകയും ചെയ്യും.
https://www.facebook.com/Malayalivartha






















