ആ രോഗത്തിന് ആശുപത്രി കണ്ണൂരിൽ; കേരളത്തിൽ ഒരുമാതിരി നേതാക്കളെയെല്ലാം സരിത പേടിപ്പിച്ച് വീട്ടിൽ കയറ്റി.... ഇപ്പോഴിതാ സരിതയുടെ സ്ഥാനത്ത് സ്വപ്‌ന സുരേഷ് കളം നിറഞ്ഞാടുന്നു!

കേരളം ലൈംഗീക ആരോപണങ്ങളിൽ പെട്ട് നട്ടം തിരിയുകയാണ്. ലൈംഗീക ചുവയുള്ള കഥകൾ മാധ്യമങ്ങൾ ഒരു മറയുമില്ലാതെ പ്രസിദ്ധീകരിക്കുകയാണ്. പീഡനം ബലാൽ സംഗം , സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി എല്ലാ കലാവിരുതുകളും അരങ്ങേറുകയാണിവിടെ്. സ്ത്രീപീഡന കഥകളുടെ ഇക്കിളിപെടുത്തുന്ന സീനുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആരെയാണ് കൂടുതൽ പേർ പീഡിപ്പിച്ചതെന്ന മത്സരവുമുണ്ട്. ഒരു ബുക്കിലെഴുതി തീർക്കാവുന്ന പേരുകളല്ല ഒരോരുത്തരും പുറത്തു വിടുന്നത്. പീഡനത്തിന് മാത്രം രാഷ്ട്രീയ വ്യത്യാസമില്ല. എല്ലാ പാർട്ടിക്കാർക്കും തെറ്റില്ലാത്ത പങ്കുമുണ്ട്. പീഡനം ഒരു മത്സര ഇനമാക്കി മാറ്റാനും സർക്കാർ തലത്തിൽ ആലോചയുണ്ട്.
കാരണം പിണറായിയും സിപിഎം ആണ് സ്ത്രീപീഡനങ്ങളുടെ മൊത്തകച്ചവടക്കാർ. അവർ പ്രതിപക്ഷത്തിരുന്നാലും , ഭരണത്തിലെത്തിയാലും പീഡനം തന്നെ മുഖ്യ വിഷയം. കാരണം അവർ പ്രതിപക്ഷത്തായിരുന്ന അഞ്ച് വർഷവും പീഡനം, ബലാൽസംഗം, കൂട്ടികൊടുപ്പ് എന്ന വാക്കുകളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. അന്ന് സരിതനായരായിരുന്നു സിപിഎം ന്റെ ആകെയുള്ള അത്താണി. ആരൊക്കെ സിപിഎം നെ എതിർക്കുന്നോ അവർക്കെതിരെയെല്ലാം സരിത പീഡന പരാതിയുമായി ഇറങ്ങും.
അങ്ങനെ നിരവധി പേരെ മാളത്തിൽ കയറ്റാൻ സരിത പർവ്വം സിപിഎം വളരെ കാലം ഉപയോഗിച്ചു. ഒടുവിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ സ്വപ്നയെ സ്വാധീനിക്കാൻ സരിതയെ സിപിഎം രംഗത്തിറക്കി. ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ സിപിഎം വക്താവായി സരിത മാറിയ കാഴ്ച കേരളം കണ്ടതാണ്. സ്വപ്‌ന പെണ്ണായതു കൊണ്ട് സരിതനായർക്ക് അവരുടെ പേരിൽ സത്രീപീഡന പരാതി കൊടുക്കാനായില്ല. എന്നെ ബലാൽസംഗം ചെയ്‌തേയെന്ന് വിളിച്ചു കരയാനുമായില്ല. കേരളത്തിൽ ഒരുമാതിരി നേതാക്കളെയെല്ലാം സരിത പേടിപ്പിച്ച് വീട്ടിൽ കയറ്റി. ഇപ്പോഴിതാ സരിതയുടെ സ്ഥാനത്ത് സ്വപ്‌ന സുരേഷ് കളം നിറഞ്ഞാടുന്നു. സ്വപ്‌നയുടെ ആദ്യ വെളിപ്പെടുത്തലുകളിലൊന്നും ബലാൽസംഗം, പീഡനം, ലൈംഗീകത തുടങ്ങിയ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കേസിന്റെ ഒരോ ഘട്ടത്തിലും പുതിയ വെളിപ്പെടുത്തലുകളുമായാണ് സ്വപ്‌ന മാധ്യമങ്ങൾക്ക് മുന്നിലേയ്‌ക്കെത്തുന്നത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് സ്വപ്‌ന ലൈംഗീക ചൂഷണ പരാതി ഉന്നയിച്ചിരിക്കുന്നത്. കെ.ടി. ജലീലിന്റൈ കാര്യങ്ങൾ ഏറെകുറെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ മൂന്ന് മുൻ കിടിലങ്ങൾ. ഇനിയും ഒരുപാട് പേരുടെ ഞരമ്പ് രോഗത്തിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് സ്വപ്‌ന പറയുന്നുമുണ്ട്. കേരളത്തിൽ രാഷ്ട്രീയക്കാരുടെ ഇടയിൽ ഇത്രയധികം ഞരമ്പ് രോഗികളുണ്ടെന്ന് സരിതയുടെയും , സ്വപ്‌നയുടെയും വെളിപ്പെടുത്തലിന് ശേഷമാണ് അറിയുന്നത്. പിണറായിക്ക് ഇത് നേരത്തെ അറിയാം. കണ്ണൂരിലും , പാലക്കാടും സഖാക്കൾ നടത്തിയ രതിക്രീഡകൾ സിസടിവിയിൽ എത്രയോ തവണ സിപിഎം നേതാക്കൾ കണ്ട് മാർക്കിട്ടിരിക്കുന്നു.നേതാക്കൾക്കെല്ലാം കൂട്ടത്തോടെ ഞരമ്പ് ചികിത്സ വേണമെന്ന് പിണറായിക്ക് തോന്നിയതിൽ പാർട്ടിക്കാർക്ക് പോലും അതിശയമില്ല. അറിയപ്പെടുന്ന ഞരമ്പ് രോഗ വിദഗ്ദ്ധനെ എത്തിച്ച ആശുപത്രി പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യം. ശീരാമകൃഷ്ണന്റെയും കടകംപള്ളി സുരേന്ദ്രന്റെയും തോമസ് ഐസകിന്റെയും ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് ആൾക്കാർ കാത്തിരിക്കുകയാണ്. കാരണം രാമനും കൃഷ്ണനും ചേർന്നിട്ടു പോലും ശ്രീരാമകൃഷ്ണന് രക്ഷപ്പെടാൻ പറ്റിയില്ല.. സ്വപ്ന സുരേഷ് കോടതിയിൽ മൊഴി കൊടുത്ത ശേഷം പുറത്തിറങ്ങി പറഞ്ഞത് മുൻ മന്ത്രിമാരിൽ ഒരാൾ ലൈംഗീക ചടുവയോടെ സംസാരിച്ചിരുന്നു എന്നാണ്.
അന്നെല്ലാവരും ശ്രദ്ധ കെ.ടി.ജലീലിലേയ്ക്കാണ് തിരിച്ചത്. ജലീലാകട്ടെ സ്വർണ്ണ കടത്ത്. ഡോളർ കടത്ത്, ബന്ധുനിയമനം അങ്ങനെ എല്ലാറ്റിലും പെട്ട് കിടക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് മൂവർ താടി സംഘത്തെ ആരും സംശയിച്ചില്ല. എന്നാൽ കടകംപള്ളി സുരേന്ദ്രനെപറ്റി ചിലർക്കൊക്കെ സംശമുണ്ട്. പണ്ടൊരു ഹണി ട്രാപ്പുകാരിയെ ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് വിളിച്ചതിന്റെ ശബ്ദരേഖ കേരളം കേട്ടതാണ്. അതിൽ കൊഞ്ചി കുഴയുന്ന ഭാഷ കേട്ടവർക്ക് മനസിലായി ഞരമ്പ് രോഗിയാണ് അന്നത്തെ മന്ത്രിയെന്ന്. ആ ഞരമ്പ് രോഗം സ്വപ്ന സുരേഷിനോട് എടുത്തിരിക്കാമെന്ന് അന്നേ സംശയമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിലൂടെ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി. ശ്രീരാമകൃഷ്ണനും, കടകംപള്ളി സുരേന്ദ്രനും, തോമസ് ഐസകും തന്നോട് ലൈഗീക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നു മാത്രമാണ് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. അതിൽ കൂടുതൽ വിവരങ്ങളുണ്ടെന്നും അത് കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ സിപിഎം ഞെട്ടി. സ്വപ്നയുടെ ആരോപണം പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞാണ് ചിലരെങ്കിലും പ്രതികരിച്ചത്. ശ്രീരാമകൃഷ്ണനാകട്ടെ ചിത്രവദത്തിന്റെ എപ്പിസോഡുകൾ ഓരോന്നായി ഇറക്കി സ്വപ്നയെ തളയ്ക്ാൻ ശ്രമിച്ചു കൊണ്ടിരുന്നു. ചിത്രവദം സോഷ്യൽ മീഡിയ ഏറ്റെടുത്ത് തുടങ്ങിയതോടെ സ്വപ്ന അടുത്ത വെടിപൊട്ടിച്ചു. ശ്രീമാരകൃഷണന്റെ വിവധ ചേഷ്ടകളുട ചെിത്രങ്ങൾ പുറത്തുവിട്ടു.
കിടക്കുന്നതും ഇരിക്കുന്നതും പൂസായതും പൂസാകാത്തതും അങ്ങനെ നീളുന്നു ചിത്രങ്ങൾ. ശ്രീരാമകൃഷ്ണന്റെ നെടുനീളൻ എഴുത്തിനേക്കാൾ ശരവേഗത്തിൽ സ്വപ്ന പുറത്തുവിട്ട ചിത്രങ്ങൾ അതിവേഗം പ്രചരിച്ചു. ഇതൊരു സാമ്പിൾ വെടിക്കെട്ടെന്നാണ് സ്വപ്ന പറഞ്ഞത്. കമ്പപുരയ്ക്ക് തീ കൊളുത്താൻ ഇടവരുത്തരുതെന്ന് ശ്രീരാമകൃഷ്ണന് മുന്നറിയിപ്പും നല്കി. എന്നാൽ പല സീനുകളും പുറത്തുവിടുമെന്ന് ശ്രീരാമകൃഷ്ണനും വെല്ലുവിളിച്ചു. അപ്പോ എന്തെങ്കിലും സീനുകൾ കാണാമെന്ന് ശ്രീരാമകൃഷ്ണ ആരാധകർ പ്രതീക്ഷിച്ചു. അവർ സോഷ്യൽ മീഡിയയിലൂടെ ഉച്ചത്തിൽ വിളിക്കുയാണ് ആ നിലവിളി ശബ്ദമിടൂ എന്ന്.സ്വപ്നയുടെ സീനുകൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. പ്രത്യേകിച്ച് സിപിഎം കക്ഷികൾ. പണ്ടൊരിക്കൽ ഇങ്ങനെ കിടന്ന് നിലവിളിച്ചവർക്ക് മനസുനിറയെ കൊടുത്ത ചരിത്രവുമുണ്ട്. സരിതനായരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ മിന്നൽ വേഗത്തിലാണ് അന്ന് പ്രചരിച്ചത്. എന്നാൽ ഇവിടെ ശ്രീരാമകൃഷ്ണനോ, കടകംപള്ളിയോ സ്വപ്ന ഇട്ട ഫോട്ടോയ്ക്ക് പ്രതികാരമായി സ്വപ്ന സുരേഷിന്റെ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളോ വീഡിയയോ ഇടുമെന്ന് പ്രതീക്ഷിച്ച് ഫെയ്സ് ബുക്കിൽ കുത്തിയിരുന്നവർ നിരാശരായി. ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്ന കമ്പപുരയ്ക്ക് തീകൊളുത്തുമ്പോൾ സഖാക്കളുടെ പലരുടെയും തനിനിറം പുറത്തു വരുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വപ്നയുടെ നഗ്‌ന ചിത്രങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ് സിപിഎം നേതാക്കളുടെ അവകാശവാദം. സരിതിയുടെ ചിത്രങ്ങൾ ഒറ്റദിവസം കൊണ്ട് ലോകം മുഴുവൻ എത്തിക്കുകയും അതോടെ സരിത കേസ് പൊളിയ്ക്കുകയും ചെയ്ത അനുഭവമുള്ളതു കൊണ്ട്. കുടുക്കാനുള്ള തെളിവുകൾ സഖാക്കളുടെ കയ്യിലുണ്ടെന്ന് അണികളും വിശ്വസിക്കുന്നു. എന്നാൽ വാക്കിലോ പ്രവൃത്തിയിലെ കുലുങ്ങതയുള്ള സ്വപ്നയുടെ വെളിപെടുത്തലുകൾ സഖാക്കളെ വിറപ്പിച്ചിരിക്കുകയാണ്. എന്തായാലും സഖാക്കളുടെ അടവുകളൊന്നും സ്വപ്നയുടെ മുന്നിൽ നടക്കില്ലെന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്ന അവസ്ഥയായി. വിജിലൻസ് മേധാവി എം.ആർഅജിത്കുമാർ അതിനെയും കുളമാക്കി. എങ്കിലും സിപിഎമും സർക്കാരും ഒരുപാട് വിയർപ്പാഴുക്കിയാലോ സ്വപ്‌ന ആരോപണത്തിൽ നിന്ന് കരകയറാനാകൂ.
https://www.facebook.com/Malayalivartha

























