ഒരുലക്ഷം രൂപ തട്ടിയെടുത്ത് അമ്മയെ ചവിട്ടി പുറത്താക്കി രഹ്ന ഫാത്തിമ,ഒടുവിൽ ഭീഷണിവരെ വിവാദ നായികയെ കുടുക്കി സ്വന്തം അമ്മ

ശബരിമല സ്ത്രീപ്രവേശം തൊട്ട് ഇങ്ങോട്ട് വിട്ടൊഴിയാതെ വിവാദങ്ങളിൽ ചെന്ന് വീഴുകയാണ് ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ..ഓരോന്നായി കെട്ടടങ്ങിവരുമ്പോൾ അടുത്തത് തലപൊക്കുന്നു.ഇപ്പോളിതാ ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരം രഹ്ന ഫാത്തിമ തന്റെ അമ്മയെ മർദ്ദിച്ച് ആട്ടി പുറത്താക്കിയെന്നതാണ് .
തന്റെ ജീവന് ഭീഷണി എന്നാരോപിച്ച് അമ്മ പ്യാരി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാൻസ് കൊടുക്കാൻ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും അമ്മ ആരോപിച്ചു. ഇതുകൂടാതെ, താൻ അവർക്കൊപ്പം ഫ്‌ളാറ്റിൽ താമസിച്ചിരുന്നപ്പോൾ, തന്റെ വിധവാ പെൻഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നുവെന്നും അമ്മ ആരോപിക്കുന്നു.
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും, താൻ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയിൽ പറയുന്നു. രഹ്നയും മരുമകനും( രഹ്നയുടെ മുൻഭർത്താവ് മനോജ് കെ ശ്രീധർ) ചേർന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങൾക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേർപിരിഞ്ഞു.
തന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ താൻ രഹ്നയുടെ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങി പോരുകയും, ബന്ധുവീടുകളിൽ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാൻ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തിൽ, രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാർ കടുത്ത ആശങ്കയിലാണ്.
താനിനി മകളൊടൊപ്പം താമസിക്കാൻ പോകുന്നില്ലെന്നും താൻ ഇപ്പോൾ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് അമ്മ പ്യാരിയുടെ പരാതിയിലെ ആവശ്യം. ഇതുകൂടാതെ തന്റെ മകളുടെ ഫ്‌ളാറ്റിൽ നിന്ന് തന്റെ സാധനങ്ങൾ മാറ്റുവാൻ സൗകര്യം ചെയ്തുതരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോർത്ത് സ്‌റ്റേഷനിൽ പരാതി തീർപ്പാക്കാൻ എത്തിയിരുന്നു. താൻ പ്യാരിയെ മർദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മർദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പൊലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നൽകി. ഭീഷണി ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻപ് പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർധ നഗ്‌ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും രഹ്നയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
https://www.facebook.com/Malayalivartha

























