പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും കേരളത്തിൽ കലാപ നീക്കം നടത്തി; മാസങ്ങളോളം ഒളിവിൽ പതുങ്ങിയിരുന്നു; രാജ്യമെങ്ങും അരിച്ച് പെറുക്കുന്നതിനിടയിൽ ആ രഹസ്യ വിവരം; പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ അറസ്റ്റ് ചെയ്ത് പോലീസ്

കേന്ദ്രം നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിലായി. എൻ ഐ എ ആണ് റൗഫിനെയാണ് എൻ ഐ എ പിടികൂടിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നായിരുന്നു എൻഐഎ സംഘം ഇയാളെ പിടിക്കൂടിയത്. ഇന്നലെ രാത്രിയായിരുന്നു എൻഐഎ റൗഫിന്റെ വീട് വളഞ്ഞ് പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ റൌഫ് ഒളിവിൽ കഴിയുകയായിരുന്നു . ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കർണാടകയിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു. സംഘടനയെ നിരോധിച്ചതോടെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ റൗഫ് സഹായിച്ചതായും എൻഐഎ കണ്ടെത്തി. കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയതും നിർണ്ണായകമായ കാര്യമാണ് . റെയ്‌ഡിൽ അയാളുടെ വീട്ടിൽ നിന്നും ചില ലഘുലേഖകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.
ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാൻ എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാക്കുന്നു ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് എൻ ഐ എ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. കുറെ ദിവസങ്ങളായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉൾപ്പെടെ ഉള്ള വീടുകൾ നിരീക്ഷണത്തിലായിരുന്നു.
സംഘടനയുടെ ദേശീയ ചെയർമാൻ ഒഎംഎ സലാം, മുൻ ചെയർമാൻ ഇ അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തതാണ് . ചില പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു കേരളത്തിലെ എണ്ണയെ റെയ്ഡ് നടക്കുന്നതിനിടയിൽ ഒളിവിൽ പോയ ഇയാളും മറ്റൊരു ചിലരും ചേർന്നാണ് സംസ്ഥാനത്തെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് നേരത്തെ തന്നെ എന്നെ വ്യക്തമാക്കിയിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ കുറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ആ കേസിലെ പന്ത്രണ്ടാം പ്രതിയാണ് റൗഫ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ് . സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് .യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായും വിവരങ്ങൾ കിട്ടിയിരുന്നു . ഒളിവിലിരുന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്ന വിവരവും കിട്ടിയിരുന്നു . ഇതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു.
എസ്ഡിപിഐയുടെയും, സാംസ്‌കാരിക സംഘടനകളുടെയും മറവിലായിരുന്നു രഹസ്യ യോഗങ്ങൾ. ആസൂത്രിത കലാപ നീക്കങ്ങൾ പിഎഫ്‌ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു.ഇതിന് സമാനമായ ശ്രമങ്ങൾ കേരളത്തിലും നടത്തിയേക്കുമെന്നായിരുന്നു വിവരം.
https://www.facebook.com/Malayalivartha

























