ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു; ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഗവർണർ; കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല; ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് ഗവർണർ..... രണ്ടും കൽപ്പിച്ച് ഗവർണർ നിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നെട്ടോട്ടമോടുകയാണ് സിപിഎം. ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുകയാണ് . ആര്‍എസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഗവർണർ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചിരിക്കുകയാണ് .
ജനങ്ങള്‍ ഉറപ്പായും ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ് . ഫയലില്‍ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി കടുത്ത പ്രതിരോധം തന്നെയാണ് ഉയർത്തിയിരിക്കുന്നത് .
വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിക്കുകയും ചെയ്തു .മ ന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. എന്നാൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടില്‍ കടുപിടുത്തം പിടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ . ഒക്ടോബര്‍ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ ദേഷ്യപ്പെടുത്തിയിരിക്കുന്നത് .
ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി . മന്ത്രി കേരളത്തിന്റെ പാരമ്പര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്.
അതേസമയം ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ ഈ അസാധാരണ നടപടി കോടതിയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്.
ധനമന്ത്രി കെ.എൻ ബാലഗോപാലിനോട് ഉണ്ടായിരുന്ന പ്രീതി നഷ്ടപ്പെട്ടു എന്ന് വ്യക്തമാകി ഗവർണർ നൽകിയ കത്തു മുഖ്യമന്ത്രി തള്ളി എങ്കിലും പ്രതിസന്ധി അവസാനിക്കാൻ സാധ്യതയില്ല. ഗവർണരുടെ പ്രീതി നഷ്ടപെട്ട മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന വാദം ഉയർത്തി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഒരിഞ്ച് പിന്നോട്ട് പോകാൻ സർക്കാർ ഇക്കാര്യത്തിൽ തയ്യാറല്ല. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് നീക്കം.
https://www.facebook.com/Malayalivartha

























