കൂട്ടുകാരൻ ഒപ്പമില്ലായിരുന്നുവെങ്കിൽ നടക്കാനിരുന്നത് വാഹനാപകടം; വെളിപ്പെടുത്തലുമായി സഹോദരൻ

ഗ്രീഷ്മയുടെ വീട്ടിൽ ഷാരോൺ എത്തിയ ദിവസം കൂട്ടുകാരൻ ഒപ്പമില്ലായിരുന്നെങ്കിൽ ഈ കേസ് ഒരു അപകട മരണമായി മാറിയേനെ എന്ന് ഷാരോണിന്റെ സഹോദരൻ. വിഷം കലർത്തിയ കഷായം കുടിച്ചതിന് ശേഷം ശരീരം കുഴഞ്ഞ് ശർദ്ദിച്ച് അവശനായാണ് ആ വീട്ടിൽ നിന്ന് ഷാരോൺ ഇറങ്ങിയത്. ബൈക്കിൽ കയറി റെജിനെ കെട്ടിപ്പിടിച്ചായിരുന്നു പിന്നീടുള്ള യാത്ര. ഒറ്റയ്ക്ക് ബൈക്ക് എടുത്ത് ഷാരോൺ വന്നിരുന്നെങ്കിൽ നിയന്ത്രണം വിട്ട് ഒരു അപകട മരണമായി മാറുമായിരുന്നെന്ന് സഹോദരൻ പറയുന്നു. റെജിൻ ഒപ്പമുണ്ടായിരുന്നെന്ന് ഗ്രീഷ്മ അറിഞ്ഞിരുന്നില്ല.
വീടിന് കുറച്ച് അകലെയായി നിർത്തിയ ശേഷമായിരുന്നു ഷാരോൺ വീടിനുള്ളിൽ കയറിയത്. ഗ്രീഷ്മയുടേത് യൂസ് ആൻഡ് ത്രോ ലൈനാണെന്നും, ഷാരോണിന്റെ സ്നേഹത്തിന് വില കൽപ്പിച്ചില്ലെന്നും സഹോദരൻ പറയുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് അറിയാൻ കഴിഞ്ഞത് ഷാരോണുമായി ഉണ്ടായത് നാലാമത്തെ ബന്ധമാണ്. ഇതിന് മുമ്പുണ്ടായ മൂന്ന് കാമുകന്മാരേയും ആവശ്യം കഴിഞ്ഞ് ഗ്രീഷ്മ വലിച്ചെറിയുകയായിരുന്നു. ഗ്രീഷ്മ ഭയപ്പെട്ടിരുന്നപോലെ ഷാരോണിന്റെ ഫോണിൽ മാന്യമല്ലാത്ത ചിത്രങ്ങളോ വീഡിയോകളോ കണ്ടിരുന്നില്ല. നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് സ്വകാര്യ ചിത്രങ്ങൾ ഗ്രീഷ്മ ഭയപ്പെട്ടിരുന്നുവെന്ന് പറയുന്നത്. ഈ സംഭവങ്ങൾ കഴിഞ്ഞതിന് ശേഷമാണ് ഇവർ വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ നല്ല സനേഹത്തിലായിരുന്നെന്നും സഹോദരൻ വ്യക്തമാക്കുന്നു.
മരണക്കിടക്കയിൽ പോലും ഗ്രീഷ്മയെ തള്ളിപ്പറയാത്ത ഷാരോൺ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറയുന്നു. സൈനികനുമായുള്ള നിശ്ചയത്തിന് ശേഷം ഷാരോൺ അകൽച്ച കാണിച്ചെങ്കിലും നവംബറിൽ ഇറങ്ങിവരാമെന്ന് പറഞ്ഞ് വീണ്ടും അടുത്ത് കൂടിയത് ഗ്രീഷ്മയാണ്. പ്രണയത്തിലായി രണ്ട് മാസത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കുങ്കുമം കൊണ്ടുവന്നു. ചുരിദാർ ഇട്ട് വീട്ടിൽ നിന്ന് ഇറങ്ങി സാരി ഉടുത്ത് ഷാരോണുമായി ഇവിടേയ്ക്ക് ഒരു ചടങ്ങ് നടത്തുന്നത് പോലെ ഗ്രീഷ്മ കയറി. ഇതിന് ശേഷം ഒരുപാട് സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് യാത്രകൾ ചെയ്തു. അപ്പോഴെല്ലാം സൈനികനുമായി രഹസ്യ ചാറ്റ് ഗ്രീഷ്മ നടത്തിയിരുന്നു.
സൈനികനെക്കുറിച്ച് ഷാരോൺ ചോദിക്കുമ്പോൾ ബോഡറിൽ ആയതുകൊണ്ട് വിളിക്കാറില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ അറിയാൻ കഴിയുന്നത് ഗ്രീഷ്മ ഇതിന് മുമ്പ് ഗർഭിണിയായി, പണം കൊടുത്ത് അബോർഷൻ ചെയ്തുവെന്നാണ്. അതിനെക്കുറിച്ചുള്ള സത്യാവസ്ഥ അറിയിലെന്ന് സഹോദരൻ പറയുന്നു. അതേ സമയം ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് കൊലപാതകം ലക്ഷ്യമിട്ടായിരുന്നെനും, ഷാരോണ്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പ്രതികരിച്ചു.
ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ മൊഴി നൽകി. ഇന്ന് രാവിലെ 10.40-ഓടെ ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ തെളിവെടുപ്പിന് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചിരുന്നു. പോലീസ് വാഹനത്തില്‍ മുഴുവന്‍സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.
യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ രാമവര്‍മന്‍ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും ഇവിടെ നിന്ന് കിട്ടി. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം സീൽ ചെയ്ത വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.
അതുകൊണ്ടു തന്നെ പുതിയ ചാവി എത്തിച്ചാണ് കതക് തുറന്നത്. മുറിക്കുള്ളിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നുള്ളത് ശാസ്ത്രീയമായി നടത്തുന്ന പരിശോധനയിൽ മാത്രമേ വ്യക്തത വരുകയുള്ളു. തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ ദിവസത്തെ സംഭവത്തെ മുന്നിൽനിർത്തി തള്ളിക്കളയാനാവില്ല.
വീടിന്റെ പിൻഭാഗത്തൂടെയായിരുന്നു തെളിവെടുപ്പിനായി ഗ്രീഷ്മയുമായി അന്വേഷണ സംഘം വീട്ടിലേയ്ക്ക് കയറിയത്. ഷാരോണിന് കുപ്പിയിലിരുന്ന കഷായം നൽകിയ ശേഷം ജനലിലൂടെ കുപ്പി പുറത്തേയ്ക്ക് കളഞ്ഞുവെന്നാണ് മൊഴി നൽകിയിരുന്നത്. ഇതാണ് അമ്മാവൻ തെളിവ് നശിപ്പിക്കാൻ സമീപത്തെ കുളത്തിൽ എറിഞ്ഞു കളഞ്ഞത്. ഇതിലടക്കം വ്യക്തത പോലീസിന് വരുത്താനുണ്ട്.
https://www.facebook.com/Malayalivartha























