സംസ്ഥാനത്തെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച് ബിജെപി; ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണോയെന്ന് ചർച്ച ചെയ്യണ്ട സ്ഥിതി, ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

സംസ്ഥാനത്തെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണോയെന്ന് ചർച്ച ചെയ്യണ്ട സ്ഥിതിയാണ് ഉരുവായിരിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണറെ ഉപയോഗിച്ച് വിസിമാരെ തിരുകികയറ്റാനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിർക്കും. കോൺഗ്രസും ഗവർണർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗും ആർഎസ്പിയും സ്വതന്ത്രനിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ നവംബർ 15ന് രാജ്ഭവൻ മാർച്ചിനൊപ്പം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ നടത്തും. ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്കു സാധിക്കുന്നതല്ല. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണോയെന്ന് ചർച്ച ചെയ്യുന്നതാണ്. ഇതിനായി നിയമനിർമാണം നടത്താൻ സർക്കാരിന് പാർട്ടിയുടെ അനുമതി നൽകിയെന്നും ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















