പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നവ ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നവ ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നവ ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നത്. ആ വാഗ്ദാനം ഏറ്റവും മികച്ച രീതിയിൽ പാലിച്ചു കൊണ്ടു സർക്കാർ മുന്നോട്ടു പോവുകയാണ്.
അതിൻ്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 25 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലായി. 17.80% വർദ്ധനവോടെ 3892.13 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തന ലാഭം 386.05 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. കൂടുതൽ മികവിലേയ്ക്ക് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർത്തുന്നതിനായി നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.
https://www.facebook.com/Malayalivartha





















