ഗിനിയൻ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാൻ നീക്കം; മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കുകയുണ്ടായി. പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നും ആശങ്കയുണ്ടെന്നും സംഘാഗം വിജിത്ത് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. കൊല്ലം നിലമേലിൽ സ്ത്രീധന പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം തന്നെ ഗിനിയൻ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങൾ വിദേശകാര്യമന്ത്രാലയവും എംബസിയും ആരംഭിച്ചിരിക്കുകയാണ്. നൈജീരിയൻ സർക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നതാണ്. സംഘാംഗങ്ങളിൽ പലരും പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് വ്യക്തമാക്കിയത്. നൈജീരിയയ്ക്ക് കൈമാറിയാൽ പിന്നീട് തങ്ങളെ ബന്ധപ്പെടാൻ പോലും കഴിയില്ല എന്നാണ് കുടുംബങ്ങളുടെ ആശങ്ക എന്നത്.
അതേസമയം ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിൽ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ് എന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha





















