ആരാധകരുടെ ചങ്ക് തകർന്നു... ഒരു ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നുവീണു

മലപ്പുറത്തു നിന്നും അര്‍ജന്റീന ആരാധകരെ ദുഖിപ്പിക്കുന്ന വാർത്ത. ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയില്‍ ഒടിഞ്ഞുവീണു. മലപ്പുറം എടക്കര മുണ്ടയിലാണ് സംഭവം. അറുപത്തിയഞ്ചടി ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ഈ സമയം പ്രദേശത്തെ അര്‍ജന്റീന ആരാധകരെല്ലാം സ്ഥലത്തുണ്ടായിരുന്നു.
ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ കട്ടൗട്ട് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കട്ടൗട്ട് തകര്‍ന്നുവീണതോടെ ആരാധകര്‍ ഓടിമാറുകയായിരുന്നു. തകര്‍ന്നുവീണ കട്ടൗട്ട് ശരിയാക്കി എത്രയും വേഗം സ്ഥാപിക്കുമെന്ന് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പ്രദേശത്ത് മെസിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു.
പുഴയിലെ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗല പഞ്ചായത്ത് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ വികാരത്തിനൊപ്പമേ പഞ്ചായത്തിന് നില്‍ക്കാന്‍ കഴിയൂ. പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും സത്യമാണ്. എന്നാല്‍ കട്ടൗട്ട് എടുത്ത് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























