നിർണായക തെളിവുകൾക്കായി ഗ്രീഷ്മയുമായി അവിടേക്ക്, ഷാരോണിന്റെ വീട്ടില്‍ വച്ച് വിവാഹം നടത്തിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച റിസോര്‍ട്ടില്‍ എത്തിക്കും, തെളിവെടുപ്പിനിടെ കഷായം ഉണ്ടാക്കിയ പാത്രവും രീതിയും ഒരു കൂസലുമില്ലാതെ പോലീസിന് കാണിച്ച് കൊടുത്ത് ഗ്രീഷ്മ

പാറശാല ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നലെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. ഇന്നും നിൽണായക തെളിവുകൾക്കായി ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തും.
ഗ്രീഷ്മ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ പറഞ്ഞു. ഷാരോണിന്റെ വീട്ടില്‍ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. ഇന്ന് ഗ്രീഷ്മയുമായി അവിടെയെത്തിയാകും പ്രധാനമായും തെളിവ് ശേഖരിക്കുക.
ഗ്രീഷ്മയെ രാവിലെ പത്തരയോടെയാണ് രാമവര്‍മ്മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പോലീസ് വാഹനത്തില്‍ മുഴുവന്‍സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു. വീടും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്.
തമിഴ്നാട് പോലീസും കേരള പോലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പ് നടക്കുന്ന വീട്ടില്‍ ഗ്രീഷ്മയുടെ അച്ചന്‍ ശ്രീകുമാറിനെ പോലീസ് വിളിച്ച് വരുത്തിയിരുന്നു. പ്രതി ഗ്രീഷ്മയുമായി നടത്തിയ തെളിവെടുപ്പില്‍ കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പോലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ. കഷായം ഒഴിച്ചുവെച്ച കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
ഗ്രീഷ്മ കഷായം ഉണ്ടാക്കിയ പാത്രവും രീതിയും പോലീസിന് കാണിച്ച് കൊടുത്തു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്.തെളിവെടുപ്പിനിടെ ഷാരോണ്‍ വന്ന ദിവസത്തെ സംഭവങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. ഇരുവരും ലിവിംഗ് റൂമില്‍ അല്പനേരം ചെലവഴിച്ചശേഷം കിടപ്പുമുറിയിലേക്ക് പോയി. ഇവിടെവച്ചാണ് വിഷംകലക്കിയ കഷായം നല്‍കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയില്‍ ജയിച്ചപ്പോള്‍ ഷാരോണ്‍ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ കേസിൽ നിർണായകമാകും എന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിലൂടെ കേസിന് അടിസ്ഥാനം നൽകുന്ന തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. രാത്രി ഏഴരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗ്രീഷ്മയെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയത് സംഭവത്തില്‍ തമിഴ്‌നാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്‍റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























