ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ ഇരുചക്ര വാഹനത്തിൽ എത്തി: താലികെട്ടി, സിന്ദൂരം ചാർത്തി വിശ്രമിക്കാൻ നേരെ പോയത് വേളി ബോട്ട് ക്ലബിലേയ്ക്ക്: ഷാരോണിനെ ഇനി ഒഴിവാക്കാൻ കൊലപാതകമേ വഴിയുള്ളുവെന്ന് തീരുമാനിച്ചത് ആ സ്ഥലത്ത് വച്ച്: ശീതള പാനീയത്തിൽ വിഷം കലർത്തി നൽകിയത് ഷാരോൺ തുപ്പി കളഞ്ഞു: വേളിയിലും, വെട്ടുകാടും നടന്ന തെളിവെടുപ്പിൽ എല്ലാം സമ്മതിച്ച് ഗ്രീഷ്മ

ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള ഇന്നത്തെ തെളിവെടുപ്പ് അവസാനിച്ചു. വെട്ടുകാട് പള്ളിയിലും, അതിന് ശേഷം വിശ്രമിക്കാൻ ചെന്ന വേളി ടൂറിസ്റ്റ് കേന്ദ്രത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. വെളിയിൽ വിശ്രമിക്കുന്നതിനിടെയാണ് ആദ്യമായി കൊലപാതക പദ്ധതി മനസ്സിൽ വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം ശീതള പാനിയത്തിൽ വിഷം കലർത്തി നൽകിയെങ്കിലും കയ്പ്പ് അനുഭവപ്പെട്ടതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ഗ്രീഷ്‌മ പറയുന്നു.
അതെ സമയം വെട്ടുകാട് പള്ളിയോടു ചേർന്നുള്ള ബീച്ചിൽ ഐസ്ക്രീം വിൽക്കുന്ന സ്ത്രീയുടെ അടുത്തേയ്ക്ക് ഗ്രീഷ്മയെ എത്തിച്ചപ്പോൾ, ഗ്രീഷ്മയും ഷാരോണും അവരുടെ അടുത്ത് വന്നിരുന്നതായി ഇവർ അവകാശപ്പെട്ടു. പെട്ടന്ന് തന്നെ ഇവർക്ക് നേരെ തിരിഞ്ഞ് ഗ്രീഷ്മ ഷുഭിതയായി സംസാരിക്കുന്നത് കാണുമായിരുന്നു. സാർ ഞാൻ ഇവിടെ വന്നിട്ടില്ല, ഇവർ എന്നെക്കുറിച്ച് കള്ളം പറയുകയാണെന്ന് പറഞ്ഞായിരുന്നു ഗ്രീഷ്മ ഷുഭിതയായത്. രണ്ട് ഇടങ്ങളിലുമായുള്ള തെളിവെടുപ്പിൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ സഹകരിക്കുന്ന കാഴ്ചയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഗ്രീഷ്മ ശരിവച്ചുകൊണ്ടാണ് തെളിവെടുപ്പിൽ ഗ്രീഷ്മ പ്രതികരിച്ചത്.
തന്നെ വിവാഹം ചെയ്യുന്ന ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞപ്പോൾ ഷാരോൺ നിർബന്ധിച്ച് ഇരുചക്ര വാഹനത്തിൽ കയറ്റി വെട്ടുകാട് പള്ളിയിൽ എത്തിക്കുകയും താലി കെട്ടുകയും, സിന്ദൂരം ഇടുകയും ചെയ്‌തെന്നും തുടർന്ന് വിശ്രമിക്കാൻ വേളിയിൽ എത്തുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകമല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് കണ്ടതോടെ ശീതളപാനീയം വാങ്ങി അതിൽ വിഷം കലർത്തി നൽകാൻ ശ്രമിച്ചു. രുചി വ്യത്യാസം തോന്നിയതോടെ ഷാരോൺ അത് തുപ്പിക്കളഞ്ഞു. നീ എനിക്ക് എന്താണ് നൽകിയതെന്ന് ഷാരോൺ ചോദിക്കുമ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസാണ് എന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ കൈകാര്യം ചെയ്‌തെന്നും തെളിവെടുപ്പിൽ പറയുന്നു.
മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ജ്യൂസ് ചലഞ്ചിൽ താൻ വിഷം കലർത്തിയിരുന്നില്ലെന്നും, എന്നാൽ അത് ഷാരോണിന്റെ പ്രതികരണം അറിയാനുള്ള ട്രയൽ ആയിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു ഷാരോണിന് ജ്യൂസിൽ വിഷം ചേർത്ത് നല്കിത്തുടങ്ങിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഇത് കുടിച്ച് ഷാരോണിന് അവശത ഉണ്ടായെന്നും [പിന്നാലെ ഇരുവരും നാരങ്ങാ ജ്യൂസ് വാങ്ങി കുടിച്ചെന്നും പോലീസിനോട് ഗ്രീഷ്മ പറഞ്ഞു. താൻ കുടിക്കുന്ന കഷായം ആർക്കും കുടിക്കാൻ കഴിയില്ലെന്ന് പലതവണ ഷാരോണിനോട് പറഞ്ഞ് , ഷാരോൺ നൽകിയ ഒരു പ്രതികരണമാണ് കഷായത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനുള്ള കാരണമെന്നും ഗ്രീഷ്മ പറഞ്ഞു.
പൂർണമായും കുറ്റസമ്മതം നടത്തുന്ന കാഴ്ചയായിരുന്നു ഇന്നത്തെ തെളിവെടുപ്പിൽ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ശ്രീനിലയത്ത് ഒമ്പത് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ തെളിവെടുപ്പിൽ നിർണായകമായ പല തെളിവുകളും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























