സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്; അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്. അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
Karma is indeed a boomerang! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്. അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്.
അത്തരമൊരു ഹീനമായ അധിക്ഷേപത്തിന് ചുക്കാൻ പിടിച്ചവർക്ക് കാലം കാത്തു വച്ച മറുപടിയാണ് തലശ്ശേരി കലാപവും സഖാവിൻ്റെ മുള്ളൽ കഥയുമെല്ലാം. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് സമർത്ഥിക്കാൻ സി.പി.എം എന്ന പാർട്ടി നെട്ടോട്ടമോടുമ്പോൾ , ഫാക്ട് ചെക്കുകളിൽ അത് കേവലം സംഘപരിവാർ അപനിർമ്മിതിയാണെന്ന് തെളിയുമ്പോൾ അങ്ങകലെ ജനിമൃതികൾക്കപ്പുറത്തെ ആ ലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും മൂന്ന് പേർ - വീർ സവർക്കർ, സഖാവ് കുഞ്ഞിരാമൻ, പി.ടി തോമസ്!
സി.പി.എം ൻ്റെ ജിഹ്വയായ ദേശാഭിമാനി ഇന്ന് അച്ചിട്ടു നിരത്തി വാർത്ത നല്കിയത് തലശ്ശേരി കലാപം നടന്നത് ഡിസംബർ 28 മുതൽ അഞ്ച് ദിവസം വരെയാണെന്നാണ്. തങ്ങളുടെ സഖാവ് അജിത് ഡോവലിനു മുന്നിൽ മുള്ളിയിട്ടില്ലെന്ന് തെളിയിക്കണമെങ്കിൽ ദിവസഡേറ്റ കൃതൃമാവണമല്ലോ. ശരി! അത് അങ്ങനെയാവട്ടെ! സംഘപരിവാർ അപനിർമ്മിതി തന്നെയായിരിക്കാം ആ മുള്ളൽ കഥ. അങ്ങനെയെങ്കിൽ സഖാവ്. കുഞ്ഞിരാമൻ്റെ രക്തസാക്ഷിത്വം ?
ജനുവരി രണ്ടിനു മുന്നേ അവസാനിച്ച തലശ്ശേരി കലാപത്തിൽ ജനുവരി 3നു അതോ 4 ? കൊല്ലപ്പെട്ട കുഞ്ഞിരാമൻ എങ്ങനെ പള്ളിയിൽ വച്ച് രക്തസാക്ഷിയായി? പറയേണ്ട ബാധ്യത സഖാക്കൾക്കാണ്. ഇതിപ്പൊ തലശ്ശേരി കലാപം ഡിസംബർ 28 മുതൽ അഞ്ച് ദിവസമെന്ന് സമർത്ഥിക്കാമെന്ന് വച്ചാൽ സ. കുഞ്ഞിരാമൻ രക്തസാക്ഷിത്വ കള്ളക്കഥ പൊളിയും.
പി.ടി തോമസ് പറഞ്ഞത് ശരിയെന്നു തെളിയും. അതല്ല; സഖാവ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് തലശ്ശേരി കലാപത്തിലെന്ന് സമർത്ഥിച്ചാൽ ജനുവരി 2 നു അജിത് ഡോവൽ തലശ്ശേരിയിൽ ചാർജ്ജെടുത്തിരുന്നുവെന്നും സഖാവ് നിക്കറിൽ മുള്ളിയെന്ന കഥയും സമ്മതിക്കേണ്ടി വരും. ആകെ പെട്ടു! ഗീബൽസിയൻ നുണക്കഥകൾ സംഘപരിവാർ തള്ളലുകൾക്കിടയിൽ പെട്ട് അടപടലം ചതഞ്ഞരയുകയാണ്.
https://www.facebook.com/Malayalivartha























