സഖാവ് പിണറായി വിജയാ... ആരിഫ് ഖാൻ വെട്ടിനിരത്തും! പണി തുടങ്ങി മക്കളേ... പുലിയായ പിണറായി പൂച്ചയായി മാറി

എന്റെ കൈകൊണ്ടേ നീ തീരൂ, എന്റെ പുക കണ്ടേ നീ പോകൂ എന്നൊക്കെയുള്ള മട്ടില്‍ രണ്ടു മഹാന്‍മാര്‍ പരസ്പരം പറയാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. മുഖ്യമന്ത്രിയാണോ വലുത് ഗവര്‍ണറാണോ വലുതെന്ന മട്ടില്‍ ചോദ്യം ചെയ്യലിലൊന്നും തീരുന്നതല്ല ഇപ്പോഴത്തെ കരുനീക്കം.
തച്ചോളി ഒതേനന്റെയും വീരാളി ചന്തുവിന്റെയും വേറിട്ട അടിതട വീര്യം കണ്ടു വളര്‍ന്ന കണ്ണൂരിലെ ചന്തു പിണറായി വിജയന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ഒരു പുലിയാണെന്ന്.
പി സദാശിവത്തെപ്പോലൊരു പാവം ഗവര്‍ണറാവും ആരിഫ് എന്നു ധരിച്ചുപോന്ന പിണറായിക്ക് ഇപ്പോള്‍ ഒരു മണിക്കൂര്‍ പോലും സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുന്നില്ല. പുപ്പുലിയാണെന്ന് അവകാശപ്പെട്ടിരുന്ന പിണറായി അക്ഷരാര്‍ഥത്തില്‍ പൂച്ചയായി മാറുന്ന സ്ഥിതിയിലേക്കാണ് നിലില്‍ കാര്യങ്ങളുടെ പോക്ക്.
പിണറായിയും ജയരാജന്‍മാരും മറ്റ് വീരശൂരപരാക്രമികളുമൊന്നും തലപുകച്ചിട്ട് ഗവര്‍ണര്‍ എന്ന പുലിയെ പറപ്പിക്കാനാകുന്നില്ല. പറപ്പിക്കമെന്നു വിചാരിക്കുകയും വേണ്ട. ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടു കയറി വാടോ എന്ന ശരീഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനെ വെല്ലുവിളിക്കാന്‍ തുടങ്ങിയിച്ച് കുറെ ദിവസങ്ങളായി. അതായത് തന്റെ വീട്ടിലേക്ക് ഏറ്റുമുട്ടാന്‍ വാ, ഒരു കൈ നോക്കാം എന്ന നിലപാടില്‍തന്നെയാണ് ആരിഫ്.
കേരളത്തില്‍ വന്ന് മുണ്ടുടുക്കാനും ജുബ്ബായിടാന്‍ പഠിച്ചത് വെറുതയല്ല പിണറായി വിജയാ എന്ന മട്ടിലാണ് ഇങ്ങേരുടെ നീക്കങ്ങള്‍. വേണ്ടിവന്നാല്‍ പൂഴിക്കടന്‍ പ്രയോഗിക്കുമെന്നാണ് ഗവര്‍ണര്‍സാര്‍ പച്ചയ്ക്കു പച്ചയായി പറഞ്ഞിരിക്കുന്നത്. വൈസ് ചാന്‍സിലര്‍മാരെയും മന്ത്രിമാരെയും മാത്രമല്ല വേണ്ടിവന്നാല്‍ മന്ത്രിസഭയെ തന്നെയും വലിച്ചു താഴെയിറക്കുമെന്ന നിലപാടിലാണ് ഗവര്‍ണര്‍.
ബിജെപിയുടെയും മോദിയുടെയും അമിത് ഷായുടെയും കരുതലുള്ളിടത്തോളം കാലം പിണറായിക്കു മുന്നില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കീഴടങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുന്‍പ് പത്രക്കാരോട് പിണറായി പറഞ്ഞു, കടക്കൂ പുറത്തെന്ന്. അതേ ഭാഷയില്‍ പിണറായിയെ ന്യായീകരിക്കുന്ന പത്രക്കാരോട് ആരിഫ് മുഹമ്മദ് ഖാന്‍ മാന്യമായ ഭാഷയില്‍ പറഞ്ഞു, പുറത്തേക്ക് കടന്നിരുന്നോളാന്‍.
എന്തായാലും അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ പ്രളയമാണോ ഭൂകമ്പമാണോ സംഭവി്ക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം.
പിണറായിയുടെ സര്‍ക്കാരിനെ അറും പരാജയസര്‍ക്കാരെന്നും ശരാശരി നിലവാരമില്ലാത്ത മന്ത്രിമാരെന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചിട്ടും സഖാക്കള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അടിക്കാനാണ് താല്‍പര്യമെങ്കില്‍ വാ മോനേ അടിച്ചുനോക്കാം എന്നു പരസ്യമായി പറഞ്ഞതോടെ പിണറായി ആകെ വലഞ്ഞിരിക്കുന്നു.
ചാന്‍സിലര്‍ പദവി ഗവര്‍ണറില്‍ നിന്ന് എടുത്തുകളയാന്‍ പിണറായി തീരുമാനിച്ചിരിക്കെ വൈസ് ചാന്‍സിലര്‍മാരെ എപ്പോള്‍ ഗവര്‍ണര്‍ വലിച്ചെറിയുമെന്നു മാത്രമേ നോക്കേണ്ടതുള്ളു. പ്രതിപക്ഷനിരയില്‍ കഴിവുകെട്ട കോണ്‍ഗ്രസിന് ഒട്ടും ഭയപ്പെടാതെ പാര്‍ട്ടിയും ഭരണത്തിലും വാഴുകയായിരുന്നു പിണറായി വിജയന്‍. അപ്പോഴാണ് നിയമവും ചട്ടവും മാമൂലും നോക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വല്യ സഖാവിനെയും കൂട്ടുസഖാക്കളെയും മെരുക്കാന്‍ കളത്തിലിറങ്ങിയത്..
സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നു പറഞ്ഞതോടെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കാറും കോളും നിറഞ്ഞ അനസ്ഥയിലായി. പ്രത്യാഘാതം ഗുരുതരമായാലും നേരിടാന്‍ തയാറാണെന്നും എവിടെ വരണമെന്ന് പറഞ്ഞാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശുകാരനും പഴയ രാഷ്ട്രീയ ചാണക്യനുമായ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്.
ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയാണെന്ന് ഗവര്‍ണര്‍ പറഞ്ഞുവച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗവര്‍ണറോടുള്ള സമീപനം അങ്ങേയറ്റം ബഹുമാനമില്ലാത്തതെന്നും സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണഅ ആരിഫ് പറയുന്നത്. ഗുരുതര പ്രത്യാഘാതം എന്നുപറഞ്ഞാല്‍ അര്‍ഥം ആക്രമിക്കുമെന്നാന്നാണ്. ഇങ്ങോട്ടു പറയുന്ന അതേ രീതിയില്‍ പ്രതികരിച്ചാലേ അത്തരക്കാര്‍ക്ക് മനസ്സിലാകൂ എന്നാണ് ഗവര്‍ണര്‍ പറയുന്നത്.ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം.
വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവര്‍ണര്‍ പറയുന്നു. അതൊന്നുമല്ല പുറത്താക്കല്‍ ഓര്‍ഡിനന്‍സുമായി പിണറായി ഡല്‍ഹിയിലേക്കു പോയാലും തനിക്കൊരു കുന്തവുമില്ലെന്ന മട്ടിലാണ് ഗവര്‍ണര്‍. മാത്രമല്ല രാഷ്ടപതി ആരുടെ പ്രതിനിധിയാണെന്ന് ഇപ്പോഴും പിണറായി വിജയന് അറിയില്ലല്ലോ എന്നൊരു പുച്ഛരസവും ആരിഫിന്റെ പ്രതികരണത്തില്‍ നിഴലിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























