കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്ന്? പ്രശാന്തിന്റെ ഹസ്യമൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കേരളത്തെ ഇളക്കി മറിച്ച ഒരു കേസായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം. ഈ സംഭവത്തിൽ ഇപ്പോൾ ഇതാ നിർണായക ട്വിസ്റ്റ് നടന്നിരിക്കുകയാണ്. അതായത് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത് . ആശ്രമം കത്തിക്കൽ കേസിൽ ഒരാഴ്ച മുൻപായിരുന്നു പ്രശാന്തിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയയത് .
ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ കൊടുത്തിരിക്കുകയാണ്. എന്തായാലും ക്രൈം ബ്രാഞ്ച് ഈ വിഷയത്തിൽ നിർണായക നീക്കങ്ങളാണ് നടത്തുന്നത്. ഇതിനിടയിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്. പരിസരത്ത് ഉള്ള ആരോ ആണ് ഈ കൃത്യം ചെയ്തത് എന്ന് തനിക്ക് സംശയമുണ്ടായിരുന്നതായി സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. മാത്രമല്ല പ്രകാശന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം ആത്മഹത്യ ചെയ്ത പ്രകാശിൻ്റെ സഹോദരൻ പ്രശാന്തു നിർണായകമായ ചില വെളിപ്പെടുത്തലുകൾ ഒരു പ്രമുഖ മാധ്യമത്തോട് നടത്തിയിരിക്കുകയാണ്. തന്റെ അനിയൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുന്നെ ഈ കാര്യം തന്നോട് പറഞ്ഞിരുന്നു. അനിയൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഇവൻ്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം തിരുവനന്തപുരം ജഗതിയിൽ നിന്നും ആശ്രമം കത്തിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതോടെ അനിയൻ അസ്വസ്ഥനാകുന്നത് കണ്ടിരുന്നു. കൂട്ടുകാരനെ പൊലീസ് പിടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനിയൻ ആ കാര്യം തുറന്നു പറയുകയായിരുന്നു . ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് അനിയൻ പറഞ്ഞു എന്നാണ് ആത്മഹത്യ ചെയ്ത പ്രകാശിൻ്റെ സഹോദരൻ പ്രശാന്തു വെളിപ്പെടുത്തിയിരിക്കുന്നത് .അന്ന് അണിയനെ വഴക്ക് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞതും അനിയൻ ആത്മഹത്യ. ചെയ്തു. ചില ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞിരിക്കുന്നത്. .
അതേസമയം 2018 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. ആശ്രമത്തിന് തീപിടിച്ച് നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ള സിപിഎം നേതാക്കൾ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നും പ്രതികളെ എത്രയും വേഗം പ്രതികളെ പിടിക്കുമെന്നും എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ട് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പ്രതികളിലേക്കെത്തുന്ന ഒരു വിവരവും കണ്ടെത്താൻ സാധിച്ചിച്ചില്ല.
https://www.facebook.com/Malayalivartha























