'മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി', കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ തുമ്പുണ്ടായപ്പോൾ തലപൊക്കി സന്ദീപാനന്ദഗിരി

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ നാലുവർഷം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞെല്ലെന്ന ചീത്തപ്പേര് അങ്ങനെ മാറി. കേസിലെ പ്രതിയാെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് ആത്മഹത്യ ചെയ്ത പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നണെന്ന് കണ്ടെത്തൽ.
പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. ആശ്രമം കത്തിക്കൽ കേസിൽ ഒരാഴ്ച മുൻപായിരുന്നു പ്രശാന്തിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതത്. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ കുറിച്ച് ഒരു തുമ്പു വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത കേസിലാണ് ഇപ്പോൾ നിർണായക വെളിപ്പെടുത്തലാണ് നടന്നിരിക്കുന്നത്.
പുതിയെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പോസ്റ്റിന് വരുന്ന കമന്റികൾക്കും അദ്ദേഹം മറുപടി നൽകി.
അതേസമയം ആത്മഹത്യ ചെയ്ത പ്രകാശിൻ്റെ സഹോദരൻ പ്രശാന്ത് നിർണായകമായ ചില വെളിപ്പെടുത്തലുകൾ ഒരു പ്രമുഖ മാധ്യമത്തോട് നടത്തി. തന്റെ അനിയൻ പ്രകാശൻ മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുന്നെ ഈ കാര്യം തന്നോട് പറഞ്ഞിരുന്നു. അനിയൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഇവൻ്റെ ഒരു കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം തിരുവനന്തപുരം ജഗതിയിൽ നിന്നും ആശ്രമം കത്തിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ അനിയൻ അസ്വസ്ഥനാകുന്നത് കണ്ടിരുന്നു.
കൂട്ടുകാരനെ പൊലീസ് പിടിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനിയൻ ആ കാര്യം തുറന്നു പറയുകയായിരുന്നു . ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് എന്ന് എന്നോട് അനിയൻ പറഞ്ഞു എന്നാണ് ആത്മഹത്യ ചെയ്ത പ്രകാശിൻ്റെ സഹോദരൻ പ്രശാന്തു വെളിപ്പെടുത്തിയിരിക്കുന്നത് .അന്ന് അണിയനെ വഴക്ക് പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞതും അനിയൻ ആത്മഹത്യ.
ചെയ്തു. ചില ആർഎസ്എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞിരിക്കുന്നത്. 2018 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
https://www.facebook.com/Malayalivartha
























