തിരുവനന്തപുരം കോർപറേഷനിലെ വിവാദ നിയമനക്കത്ത് വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു; സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കും കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശം

തിരുവനന്തപുരം കോർപറേഷനിലെ വിവാദ നിയമനക്കത്ത് വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കും കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശം കൊടുത്തിരിക്കുകയാണ് .
മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾ ഹർജിയിൽ വിശദീകരണം കൊടുക്കണം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഇതാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. ഹർജി 25ആം തീയതി പരിഗണിക്കുവാൻ മാറ്റിയിരിക്കുകയാണ്.
മേയറുടെ ഒപ്പും സീലും വച്ച ലെറ്റർപാഡിലാണ് കത്ത് പുറത്തുവന്നത്. ഈ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടാണ് കോർപറേഷൻ മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ കത്തിന്മേൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ചായിരുന്നു ഈ കാര്യം പരിഗണിച്ചത്. ഒഴിവുകൾ നികത്താൻ പാർട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്ന ആആരോപണം ശക്തമായിരുന്നു. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് .
നിരവധി തൊഴിൽരഹിതർ നിയമനങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നെന്നും ഹർജിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഹർജിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം . ഈ പരാതിയിന്മേൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മേയര്‍ക്ക് പുറമെ കേസില്‍ കക്ഷിചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























