ദൈവത്തിനെയും സിപിഎം വിറ്റു കാശാക്കി; പറ്റിച്ചത് റിട്ട.എസ്ഐയുടെ മകനെ; മുതിർന്ന നേതാക്കളെ പ്രതിയാക്കി പരാതിയിൽ കേസ് എടുത്തു

തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനക്കത്തിൻ്റെ കുരുക്കഴിയ്ക്കും മുൻപ് സിപിഎമ്മിന് തിരിച്ചടിയായി വൈക്കത്ത് പിൻവാതിൽ നിയമന വിവാദം. തിരുവതാംകൂർ ദേവസ്വം ബോർഡിൽ മകന് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി റിട്ടയേർഡ് എസ് ഐ നൽകിയ പരാതിയിൽ സി പി എം കൗൺസിലറടക്കം നാലു പേർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് വിവാദം ശക്തമായിരിക്കുന്നത്. വൈക്കത്തെ സിപിഎമ്മിന്റ മുതിർന്ന നേതാക്കളിലൊരാളും വൈക്കം നഗരസഭ കൗൺസിലറുമായ കെ.പി സതീശൻ ,വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് , എന്നിവരടക്കം നാലുപേർക്കെതിരെ റിട്ടയേർഡ് എസ് ഐ വൈക്കം കാരയിൽ മാനശേരിൽ എം.കെ സുരേന്ദ്രനാണ് വൈക്കം പോലീസിൽ പരാതി നൽകിയത്.
ആറു ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ മകന് ഗാർഡായി ജോലി ലഭ്യമാക്കാമെന്ന ഉറപ്പിൽ മൂന്നു വർഷത്തിനകം പലതവണയായി 4.75 ലക്ഷം രൂപ നൽകിയതായി സുരേന്ദ്രൻ പരാതിയിൽ പറയുന്നു. ജോലി ലഭിക്കാതെ വന്നതോടെ ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് സുരേന്ദ്രൻ പറയുന്നു. അതേസമയം താൻ പണം വാങ്ങിയിട്ടില്ലെന്നും വെച്ചൂർ സ്വദേശിയും സി പി എം ബ്രാഞ്ച് അംഗവുമായിരുന്ന ബിനീഷിനെ എതിർകക്ഷികളുമായി ബന്ധപ്പെടുത്താൻ ഇടനില നിൽക്കുകമാത്രമാണ് ചെയ്ത തെന്നും കെ.പി സതിശൻ പറയുന്നു.
ഇതിനിടെ വൈക്കത്തെ സി പി എമ്മിന്റ പ്രമുഖ നേതാക്കളിലൊരാളായ കെ.പി സതീശനെതിരെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നത് സിപിഎമ്മിലും ഞെട്ടലുളവാക്കി. അര നൂറ്റാണ്ടിലധികമായി സി പി എമ്മിന്റെ വൈക്കം ടൗണിലെ സജീവ സാന്നിദ്ധ്യമായ കെ പി സതീശൻ പല തവണ നഗരസഭ കൗൺസിലറായിരുന്നു. പാർട്ടിയുടെ ജനസ്വീകാര്യതയേറെയുള്ള നേതാക്കളിലൊരാളായ സതീശനെതിരെ ആരോപണമുയർന്നത് പാർട്ടിയേയും സമ്മർദ്ദത്തിലാക്കുന്നു.
അര നൂറ്റാണ്ടു നീണ്ട പൊതു ജീവിതത്തിനിടയിൽ അഴിമതി ആരോപണത്തിന് ഇടനൽകാത്ത വിധം പ്രവർത്തിച്ച സതീശന്റ സ്വീകാര്യത മുതലാക്കി തൽപര കക്ഷികൾ സതീശനെ കുടുക്കിയതാണെന്ന വാദവും ശക്തമാണ്. അതേസമയം ദീർഘകാ അതേസമയം ദീർഘകാലം പോലീസിൽ ജോലി ചെയ്തയാൾ മകന് പിൻവാതിൽ നിയമനം നേടാൻ കോഴ നൽകി ഇടപെടൽ നടത്തിയതും ഗുരുതരമായ പിഴവാണെന്ന അഭിപ്രായവും ശക്തമാണ്.
https://www.facebook.com/Malayalivartha
























