എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല; ജമാഅത്തുകാർ അഞ്ച് അടിയാണത്രെ ഗവർണ്ണറുടെ തലയ്ക്ക് അടിച്ചത്! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട് ജനങ്ങൾ ചിരിക്കുന്നുണ്ട്; ഗവർണറെ പരിഹസിച്ച് ടി.സിദ്ദിഖ്

ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ ഗവർണറെ വളഞ്ഞിട്ട് അക്രമിച്ച് കോൺഗ്രസ്സും. ഇപ്പോൾ ഇതാ ഗവർണറേ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ ടി.സിദ്ദിഖ്. ഗവർണറുടെ ഒരു പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കു വച്ചാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജമാഅത്തുകാർ ദണ്ഡ് കൊണ്ട് തന്റെ തലയ്ക്ക് അടിച്ചെന്ന് ഗവർണറുടെ ആരോപണത്തിന്റെ വാർത്തയായിരുന്നു ടി.സിദ്ദിഖ് ചൂണ്ടിക്കാണിച്ചത്.
അന്ന് തലയ്ക്കു കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണമെന്നാണ് ടി.സിദ്ദിഖ് വിമർശിച്ചിരിക്കുന്നത്. എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല. ജമാഅത്തുകാർ അഞ്ച് അടിയാണത്രെ ഗവർണ്ണറുടെ തലയ്ക്ക് അടിച്ചത്..! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട് ജനങ്ങൾ ചിരിക്കുന്നുണ്ട് എന്നും ’ സിദ്ദിഖ് പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം കെ ടി ജലീൽ എം എൽ എയും ഗവർണറെ വിമർശിച്ചിരുന്നു. "ഗവർണ്ണറുടെ പുതിയ ഉപദേശകൻ പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിൻ്റെ അഡ്വക്കേറ്റ് ആണെന്നാണ് കെ ടി ജലീൽ എം എൽ എ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിന്റെ കാലത്ത് ഇദ്ദേഹം ബാർ കൗൺസിൽ ചെയർമാനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തിൻ്റെ സമ്പദ്ഘടനയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് സ്വർണ്ണക്കടത്തുൾപ്പടെ എല്ലാ കള്ളക്കടത്തുകളും.
അതുകൊണ്ടു തന്നെ അവയെല്ലാം രാജ്യദ്രോഹമാണ്. രാജ്യദ്രോഹക്കുറ്റം ചെയ്തയാളുടെ വക്കാലത്ത് ഏറ്റെടുത്തയാൾ തന്നെ രാജ്ഭവൻ ഉപദേശകനായത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി നിർണ്ണായക ഘട്ടത്തിൽ ദീർഘനേരം ടെലഫോൺ സംഭാഷണം നടത്തിയ അനിൽ നമ്പ്യാർ "ജനം ടിവി"യുടെ പ്രധാന ചുമതലക്കാരനായി ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയത് ആരും ശ്രദ്ധിച്ചു കാണില്ല. അതൊരു വാർത്തയാകാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിച്ച ' 'വർഗ്ഗ" സ്നേഹികൾക്ക് "അഭിനന്ദനങ്ങൾ". എന്നും കെ ടി ജലീൽ വിമർശിച്ചു.
https://www.facebook.com/Malayalivartha
























