യുഎഇയിൽ മുസ്ലിം ഇതര പ്രവാസികള്‍ക്കായി സിവില്‍ വിവാഹ സേവനങ്ങള്‍ ആരംഭിച്ചു; അറബിക്, ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം ലഭിക്കും, യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ നിയമം അനുസരിച്ച് വിവാഹം ചെയ്യാം

മുസ്ലിംകള്‍ അല്ലാത്ത പ്രവാസികള്‍ക്കായി സിവില്‍ വിവാഹ സേവനങ്ങള്‍ ആരംഭിച്ചതായി അബുദാബി ജുഡീഷ്യല്‍ വിഭാഗം അറിയിക്കുകയുണ്ടായി. അറബിക്, ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് ഈ സേവനം ലഭിക്കുക. 2022 ജനുവരിയില്‍ സിവില്‍ മാര്യേജ് നിയമം നിലവില്‍ വന്നതിന് ശേഷം ഓരോ മണിക്കൂറിലും നാല് അപേക്ഷകള്‍ വീതമാണ് ലഭിക്കുന്നതെന്ന് അബുദാബി ജുഡീഷ്യല്‍ വിഭാഗം വ്യക്തമാക്കുകയുണ്ടായി. യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ നിയമം അനുസരിച്ച് വിവാഹം ചെയ്യാവുന്നതാണ്.
അതോടൊപ്പം തന്നെ ഇവര്‍ അമുസ്ലിംകളോ അല്ലെങ്കില്‍ അമുസ്ലിം രാജ്യത്തെ പൗരന്മാരോ ആവണമെന്നാണ് വ്യവസ്ഥ. 18 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. ഇരുവര്‍ക്കും വിവാഹത്തിന് സമ്മതമാണെന്ന പ്രഖ്യാപനത്തില്‍ ഒപ്പിടണം എന്നീ വ്യവസ്ഥകളും നിയമത്തിലുണ്ട് എന്നത് ശ്രദ്ധിക്കണം.
അതേസമയം ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൂടാതെ 2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























