കേരളം വിദേശ വായ്പകൾക്ക് ശ്രമിക്കുന്നു സ്വകാര്യ മേഖലയിൽ സർവ്വകലാശാലകൾ വരുന്നു

ഇടതുപക്ഷം നാളിതുവരെ പറഞ്ഞു കൊണ്ടിരുന്ന നയപരമായ കാര്യങ്ങള്‍ക്ക് തികച്ചും വിപരീതമായ തീരുമാനങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. വായപയും കടങ്ങളും കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് പുതിയമ മാറ്റങ്ങളും പുതുതലമുറ കോഴ്‌സുകളും ഇല്ലാത്തതിനാല്‍ കേരളത്തിന്റെ വിദ്യാഭ്യാസം വിദേശ രാജ്യങ്ങളിലേയ്ക്ക് പറിച്ച നടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം നയങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. ഏറ്റവും ശ്രദ്ധേയാമായ ചര്‍ച്ച നടക്കുന്നത് സ്വശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അതിന് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വായ്പകള്‍ സംഘടിപ്പിക്കുകയെന്നതാണ്. സ്വാശ്രയ കോളെജുകള്‍ക്കെതിരെ സമരം നടത്തി വര്‍ഷങ്ങള്‍ പാഴാക്കിയ ഇടതുപക്ഷം തന്നെ സ്വാശ്രയ കോളെജുകള്‍ക്ക് പുറമേ സ്വാശ്രയ സര്‍വ്വകലാശാലകളും തുടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നത ്‌വിചിത്രമാണ്. കടമെടുത്ത കോടികള്‍ തിരിച്ചടയ്ക്കാത്തതു കൊണ്ട് കേന്ദ്രം കടമെടുപ്പിന്റെ പരിധി കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ പണം കടമെടുക്കുകയാണ് പോംവഴി. അതിനായി സ്വാശ്രയ മേഖലയില്‍ പണം മുടക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായി പാര്‍ട്ടി നയ രേഖയില്‍ വ്യത്യാസം വരുത്താനാണ് തീരുമാനം.
സിപിഎം എറണാകുളം സമ്മേളനം അംഗീകരിച്ച നവകേരള രേഖയുടെ ഭാഗമായാണ് വിദേശ വായ്പകളെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിന് ഭൂമി ഉള്‍പ്പടെയുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്കുന്നത്.സര്‍ക്കാരിന്റെയും സിപിഎംന്റെയും നയവ്യതിയാനം വളരെ ശ്രദ്ധയോടെയാണ് നിക്ഷേപകരും വീക്ഷിക്കുന്നത്. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിക്ഷേപകരെല്ലാം ഒഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. അവരെയെല്ലാം തിരിച്ചു കൊണ്ടു വരാനും പദ്ധതിയിടുന്നുണ്ട്. എന്നാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ വിദേശ വായ്പകളെ ആശ്രയിക്കുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്. വിദേശ വായ്പകളെടുക്കുമ്പോള്‍ പൊതുവായ മാനദണ്ഡങ്ങള്‍ മാത്രമേ പാലിക്കാന്‍ കഴിയുയെന്ന ധാരണ വേണമെന്നും പാര്‍ട്ടി വിലിയിരുത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ മാസം അയ്യായിരം കോടി രൂപ വീതം കടമെടുത്താണ് സര്‍ക്കാര്‍ മാസചിലവുകള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ വിദേശ വായ്പ കൂടി എടുത്താല്‍ കൂടുതല്‍ കടക്കെണിയില്‍ പെടുമെന്ന ആശങ്കയുമുണ്ട്. കടംപെരുകുന്നതിനോട് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.
സ്വകാര്യ സ്ഥാപനങ്ങളും കോളെജുകളും കേരളത്തില്‍ ആരംഭിച്ചതിനെ ശക്തമായി എതിര്‍ത്തത് സിപിഎം ആണ്. എന്നാലിപ്പോളിതാ സ്വകാര്യ കോളെജുകളെ വിട്ട് സര്‍വ്വകലാശാലകള്‍ തന്നെ തുടങ്ങാനൊരുങ്ങുകയാണ് സിപിഎം സര്‍ക്കാര്‍. പണമുള്ളവരെ കണ്ടത്തി സര്‍വ്വകലാശാലകളും കോളെജുകളും തുടങ്ങണം. പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കണമെന്നാണ് നയത്തിലുള്ളത്. ഇടതുപക്ഷത്തെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി നയം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണറിയുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും ആറ് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. വിദേശത്ത് പഠിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാനുള്ള തീരുമാനത്തിലാണ് പലരും വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്നത്.
ഇവിടെ രാഷ്ട്രീയ പ്രശ്‌നങ്ങളും സദാചാര വാദികളുടെ പ്രവണതകളും കാരണം രാജ്യം വിടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. വര്‍ഷം ഒന്‍പത് ലക്ഷത്തോളം പേരാണ് വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേരും അവിടെ തന്നെ ്സ്ഥിരതാമസമാക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ പഠനത്തിനും ജീവിതത്തിനും പറ്റിയ സാഹചര്യമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങാനായി പദ്ധതി തയ്യാറാക്കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാത്തതാണ് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് നീതി ആയോഗും പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിണറായി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്കായി വാതിലുകള്‍ തുറന്നിടുന്നത്. പുതുതലമുറ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്കികൊണ്ടാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നത്. എന്തായാലും സിപിഎംന്റെ നയം മാറ്റം വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha


























