Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സിപിഐ മന്ത്രിമാരും സർക്കാരിനെതിരെ മാധ്യമ നിയന്ത്രണ ബിൽ മാറ്റിവെച്ചു

11 NOVEMBER 2022 02:04 PM IST
മലയാളി വാര്‍ത്ത


മാധ്യമ നിയന്ത്രണ ബില്ല് തല്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രസഭ യോഗത്തില്‍ തീരുമാനിച്ചത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നെന്ന് ആരോപണമുയരുന്നുണ്ട്. സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ബില്ല് അവതരിപ്പിക്കാനോ, ഓര്‍ഡിനന്‍സ് ഇറക്കാനോ കഴിയാത്ത സാഹചര്യമാണ്. മന്ത്രിസഭാ യോഗത്തില്‍ സിപി ഐ അംഗങ്ങള്‍ ബില്ലിനെ ശ്ക്തമായി എതിര്‍ത്തു. പോലീസ് നിയമഭദഗതിയാണ് പേരെങ്കിലും ശരിക്കും മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന ബില്ലായിരിക്കുമെന്ന പരക്കെ ആക്ഷേപമുണ്ട്. അതു മാത്രമല്ല കേരളത്തില്‍ അത്തരം ഒരു ബില്ല് കൊണ്ടുവന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃക പിന്‍തുടരാന്‍ സാധ്യതയുണ്ടെന്നും സിപി ഐ മന്ത്രിമാര്‍ വാദിച്ചതായാണ് അറിയുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും , മുന്‍ മന്ത്രിമാര്‍്ക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ അതിശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നലിലാണ് പോലീസ് നിയമഭദഗതി കൊണ്ടു വന്നത്.എന്നാല്‍ പോലീസ് നിയമഭേദഗതിയില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ഐപിസി 292 ഭേദഗതി ചെയ്യുകയാണുണ്ടായത്. ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് എതെങ്കിലും വിനിമയോപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന പരിഷ്‌കാരമാണ് വരുത്തിയിട്ടുള്ളത്. രണ്ട് വര്‍ഷം മുന്‍പുണ്ടാക്കിയ പോലീസ് നിയമത്തില്‍ 118 എ വകുപ്പായി സൈബര്‍ ആക്രമണങ്ങള്‍ തടയണമെന്ന് പേരിലാണ് ഇത് കൊണ്ടു വന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്കും , വാര്‍ത്ത മാധ്യമങ്ങള്‍ക്കുമെതിരെ ഇത് പ്രയോഗിക്കുമെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന പ്രചരണങ്ങളും , മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗീക ആരോപണങ്ങളും പുതിയ ബില്ലിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരിന് പ്രചോദനമായി.അപകീര്‍ത്തിപ്പെടുത്തുന്നതോ ബ്ലാക്ക് മെയില്‍ ചെയ്യുന്നതോ ആയ ഉള്ളടക്കമോ ചിത്രങ്ങളോ എതെങ്കിലും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയതാല്‍ 292 എ വകുപ്പ് പ്രകാരം കുറ്റകരമാണെന്നാണ് വ്യയവസ്ഥ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളും ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നതാണ്.

 

 

 

 

 

ചിത്രങ്ങളും, ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റം ചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കൂക, പ്രസിദ്ധപ്പെടുത്തുക എന്നിവയ്ക്ക് പുറമേ അത്തരം കണ്ടന്റുകള്‍ക്ക് പരസ്യം നല്കുന്നവര്‍ക്കെതിരെയും കേസെടുക്കാമെന്ന വ്യവസ്ഥയിലാണ് ബില്‍ തയ്യാറാക്കിയത്. താല്കാലിക നിയമനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തനുള്ള നടപടികളുണ്ടാകണെന്നും സിപി ഐ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. താല്കാലിക നിയമനം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്ക് സിപി എം തന്നെ മറുപടി പറയണമെന്ന നിലപാടിലാണ് സിപി ഐ.

പോലീസ് നിയമത്തിലെ ഈ വ്യവസ്ഥയനുസരിച്ച് രണ്ട വര്‍ഷം തടവോ ,പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ ആറുമാസം കൂടി തടവും പിഴയും ലഭിക്കുന്നതാണ് വ്യവസ്ഥ. സിപിഎം ബില്ല് നിയമമാക്കിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരുന്നു. പോലീസ് നിയമ പരിഷ്‌കരണ ഭേദഗതിയെന്ന പേരില്‍ കൊണ്ടു വന്ന ബില്ല് മാധ്യമനിയന്ത്രണത്തിനായി മാറിയത് മനപൂര്‍വ്വമാണെന്ന കണ്ടെത്തലാണ് പിന്നീട് എല്‍ഡിഎഫില്‍ തന്നെ വിവാദമായത്. എങ്കിലും രഹസ്യ നീക്കത്തിലൂടെ ബില്ല് നടപ്പിലാക്കന്‍ സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സൈബര്‍ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനും, സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനുമെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിനായി ബില്ല അവതരിപ്പിച്ചത്.ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തീവ്രവാദികളുടെ ടൂള്‍ കിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറിയെന്നും വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമെന്നും വിദ്വേഷ പ്രചരണം നടത്താമെന്നും ധരിക്കുന്നവര്‍ക്കും നടത്തി കൊണ്ടിരിക്കുന്നവര്‍ക്കും നിയന്ത്രണമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നി്ട്ടുള്ളത്.

 

 

 

 

 

 

പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ അതിരുകടന്ന കടന്നുകയറ്റമാണ് നടത്തിയിട്ടുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. അഴിമതി ആരോപണങ്ങള്‍ ശക്തമായ സമയത്തൊക്കെ പിണറായിവിജയന്റെ മകളേയും ഭാര്യയേയും വരെ പലതരത്തില്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്ന നിഗമനം കേരളത്തെ ബില്ലിന് പിന്നിലൂണ്ട്.മേയറുടെ കത്തിനെ കുറിച്ച് പരക്കുന്ന വാര്‍ത്തകളും പ്രചരണങ്ങളും നിയന്ത്രിക്കപ്പെടണമെന്ന ആവശ്യവുമുയരുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends