അമ്പലപ്പുഴയിൽ വിസ തട്ടിപ്പ്; വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം; വിദേശത്ത് എത്തിയതോടെ ജോലിയും, ഭക്ഷണവുമില്ലാതെ അലഞ്ഞു; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍
അമ്പലപ്പുഴയിൽ വിസ തട്ടിപ്പ് നടത്തിയ കേസിൽ വീട്ടമ്മയെ പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്‍റെ ഭാര്യ രാജി മോളാണ്(38) കേസിൽ അറസ്റ്റിലായത്. മാത്രമല്ല വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.
പരാതിയെ തുടർന്ന് പുന്നപ്ര പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പണം നൽകിയവർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയതോടെ സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു. മാത്രമല്ല അമ്പതിനായിരം മുതൽ 65,000 രൂപാവീതം 100 ഓളം പേരിൽ നിന്നുമാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയത്.
തുടർന്ന് ഇവരിൽ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. മാത്രമല്ല ഇവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കൂടാതെ വീട്ടമ്മയുടെ ഭർത്താവ് വിദേശത്തുള്ള ചോക്കളേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറയുന്നത്.
നിരവധി കള്ളങ്ങൾ പറഞ്ഞ് പണം വാങ്ങി കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. എന്നാൽ കൊണ്ടുപോയതിൽ പലർക്കും ജോലികിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പോലീസിന് പരാതി നൽകുകയായിരുന്നു.
അതേസമയം വീട്ടമ്മയെ പോലീസ് ഞായറാഴ്ച സ്റ്റേഷനിൽ വിളിച്ച് വരുത്തിയതറിഞ്ഞ് പണം കൊടുത്തവർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും , ബാക്കിയുള്ളവരുടെ പണം പിന്നീട് നൽകാമെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പണം കൊടുത്തവർ അംഗീകരിച്ചില്ല. ഇതിനേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha