താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തനിക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും കിട്ടിയില്ല; ഇത് എത്ര തവണ പറയണമെന്ന് തനിക്കറിയില്ല; കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല; ഓർഡിനൻസിന്റെ കാര്യത്തിൽ പൊട്ടിത്തെറിച്ച് ഗവർണർ
ഓർഡിനൻസിന്റെ കാര്യത്തിൽ നിർണായകമായ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് ഗവർണർ. താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തനിക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും കിട്ടിയില്ലെന്നു അദ്ദേഹം പറഞ്ഞു .. ഇത് എത്ര തവണ പറയണമെന്ന് തനിക്കറിയില്ല എന്ന് പറഞ്ഞ ഗവർണർ കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് വ്യക്തിപരമായ യുദ്ധമല്ല എന്നദേഹം ചൂണ്ടിക്കാണിച്ചു .
എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല . എന്നാൽ ചാൻസലർ എന്ന നിലയിൽ താൻ തീർത്തും അസ്വസ്ഥനാണ് എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത് . രാഷ്ട്രീയ ഇടപെടൽ ശക്തമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്.
സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ആരെങ്കിലും ദിവസവും സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെട്ടാൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഞാനെന്റെ അധികാര പരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവർത്തിക്കൂവെന്നും അദ്ദേഹം താക്കീത് കൊടുത്തു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെട്ടെന്ന് പറയുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടിയാൽ താൻ അപ്പോൾ തന്നെ രാജിവെക്കാം എന്നുമദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha