കൊല്ലത്ത് കടയിലെത്തിയ 11കാരിയെ പീഡിപ്പിച്ചു : കടയുടമയായ 58കാരന് അഞ്ചുവര്‍ഷം തടവും പിഴയും
കൊല്ലത്ത് പതിനൊന്ന്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 58 കാരന് ശിക്ഷ വിധിച്ച് കോടതി. കടയില്‍ സാധനം വാങ്ങാനായെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിൽ ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പില്‍ ലോറിയാനെ (ഇരിയപ്പന്‍-58) ആണ് കോടതി ശിക്ഷിച്ചത്. തുടർന്ന് പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് കൊല്ലം ഫസ്റ്റ് അഡീഷനല്‍ ജില്ല ജഡ്ജി പി. മായാദേവി ഉത്തരവിട്ടു.
അതേസമയം പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജാ തുളസീധരനും പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടക്കലും ഹാജരായി.
https://www.facebook.com/Malayalivartha